*തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; യുഡിഎഫ് 17, എല്‍ഡിഎഫ് 10*
*ബിജെപി 4*
*എസ് ഡി പി ഐ 1*
*ആം ആദ്മി 1*
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. 14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ആം ആദ്മി പാർട്ടി ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിൽ വിജയിച്ചു.
യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ആം ആദ്മി പാർട്ടി പിടിച്ചെടുത്തത്. എസ്ഡിപിഐ ഒരിടത്ത് വിജയിച്ചു. 24 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ പതിനാലിടത്താണ് യുഡിഎഫ് വിജയിച്ചത്. 12 ൽ നിന്നാണ് യുഡിഎഫിൻ്റെ നേട്ടം. നേരത്തേ 8 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫിന് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8 സീറ്റ് ഇത്തവണയും നേടാനായി. മൂന്നിൽ നിന്ന് ബിജെപി ഒന്നായി ചുരുങ്ങി.
ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന യുഡിഎഫ് മൂന്നായി ഉയർത്തി. മൂന്നിൽ നിന്ന് എൽഡിഎഫ് ഒന്നായി ചുരുങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിൽ യുഡിഎഫ് അട്ടിമറി വിജയം നേടിയതാണ് എൽഡിഎഫിന് തിരിച്ചടിയായത്. ബിജെപി ഒരു സീറ്റ് നിലനിർത്തി. നഗരസഭകളിൽ തൽസ്ഥിതി തുടർന്നു.

Comments
Post a Comment