കണ്ണൂരില്‍ ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസില്‍ ചാടികയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി ചെയിസിനടിയില്‍പെട്ടു മരിച്ചു

             

           


                   

                                                                      


*കണ്ണൂർ:* കണ്ണൂരില്‍ ചെയിസിനടിയില്‍പെട്ടു വിദ്യാർത്ഥി മരിച്ചു. ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസില്‍ ചാടികയറാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർഥിയാണ് ചെയിസിനടിയില്‍പെട്ടു മരിച്ചതു.


വിമല്‍ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്ബ്യൂട്ടർ സയൻസ് വിദ്യാർഥിചുണ്ടപ്പറമ്ബ് കൊടൂർ ഡൊമിനിക്കിന്‍റെ മകൻ ജോയല്‍ (23) ആണ് കണ്ണൂർ കണ്ണോത്തുംചാലില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞത്.


ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. ചെറുപുഴയിലെ റെസാരിയോ ടൂറിസ്റ്റ് ബസ്ഗ്രൂപ്പിന് എത്തിയ പുതിയ ചെയിസ് കണ്ണൂരില്‍ നിന്നും കൊണ്ടുപോകും വഴിയാണ് സംഭവം. ജോയലും സുഹ്യത്തും ബൈക്കില്‍ ബസിന് പിന്നാലെ മൊബൈലില്‍ വീഡിയോ എടുത്തു പോകുന്നതിനിടെ കണ്ണോത്തും ചാലില്‍ എത്തിയപ്പോള്‍ ബൈക്കില്‍ നിന്നും ഇറങ്ങി ബസ് ചെയ്സിസില്‍ കയറുന്നതിനിടെ പിടിവിട്ട് ടയറിനടിയില്‍ പെടുകയായിരുന്നു. 


ഉടൻ തന്നെ മീംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഒഴിവുദിനങ്ങളില്‍ ജോയല്‍ ഈ കന്പിനിയുടെ ബസില്‍ പോയിരുന്നു. മൃതദേഹം മിംസ് ആശുപത്രി മോർച്ചറിയില്‍. കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു.


അമ്മ ലിസമ്മ കരിമ്ബം പെരുമത്ര കുടുംബാംഗം. സഹോദരൻ:ലിയോ (കുറുമാത്തൂർ വിഎച്ച്‌എസ്‌ഇ സ്കൂള്‍ വിദ്യാർഥി.) സംസ്കാരം വ്യാഴായിച്ച ചുണ്ടപ്പറമ്ബ് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയില്

Comments

Popular posts from this blog