Posts

Showing posts from July, 2023
Image
  ശമ്പളം 25 ലക്ഷം രൂപ, ജോലി ലൈംഗികവേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കല്‍; സമ്മതംമൂളിയ യുവാവിന് നഷ്ടം അരലക്ഷം കോഴിക്കോട്: വര്‍ഷത്തില്‍ 25 ലക്ഷം രൂപ ശമ്പളം, അഡ്വാന്‍സായി ശമ്പളം ഇങ്ങോട്ട് ലഭിക്കും, അതും രണ്ടുലക്ഷം രൂപ. ജോലിയോ യുവതികളെ ഗര്‍ഭം ധരിപ്പിക്കലും!  കേള്‍ക്കുന്നവരാരും അമ്പരന്ന് പോകുന്ന ജോലി വാഗ്ദാനം. എന്നാല്‍, ഇതെല്ലാം ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ നമ്പറുകളാണ്. ഇത്തരം വിചിത്രമായ ജോലി  വാഗ്ദാനത്തില്‍ കബളിപ്പിക്കപ്പെട്ട മാഹിയിലെ മറുനാടന്‍തൊഴിലാളിക്ക് നഷ്ടമായതാകട്ടെ അരലക്ഷത്തോളം രൂപയും. 15 വര്‍ഷമായി മാഹിയില്‍ ജോലിചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ 34-കാരനാണ് അപൂര്‍വമായ ജോലി വാഗ്ദാനം വിശ്വസിച്ച് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്.  ലോഡ്ജിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ഉയര്‍ന്ന ശമ്പളമുള്ള ജോലിയെന്ന പരസ്യം ഫെയ്‌സ്ബുക്കില്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. കൂടുതല്‍ ശമ്പളം  ലഭിക്കുമെന്ന് കരുതി പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് യുവാവ് വിളിച്ചു. ഫോണിലെ സംസാരമെല്ലാം ഹിന്ദിയിലായിരുന്നു. വിശദമായി സംസാരിച്ചതോടെ യുവതികളെ ഗര്‍ഭം  ഗര്‍ഭം ധരിപ്പിക്കലാണ് ജോലിയെന്നും ലക്ഷങ്ങള്‍...
Image
 നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. . പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലിയറയ്ക്കൽ കാളഞ്ചിറ അനന്തുഭവനിൽ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ബെംഗളൂരുവിലെ നഴ്സിങ് കോളേജിൽ അഡ്മിഷൻ നേടിയത്. ഒരുവർഷത്തെ കോഴ്സ് പൂർത്തിയാക്കി അതുല്യ നാട്ടിലെത്തിയിരുന്നു. അടുത്തിടെ ഈ ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഫീസടയ്ക്കാൻ പറ്റാതെയായി.  
Image
  വാട്‌സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദി അറേബ്യയും കുവൈത്തും.   വാട്‌സ്ആപ്പ് വഴിയോ മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നത് കുറ്റകരമാക്കി സൗദി അറേബ്യയും കുവൈത്തും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു.സൗദിയിലും ഹാര്‍ട്ട് ഇമോജി അയക്കുന്നവരെ ജയിലിലടക്കും. ഹാര്‍ട്ട് ഇമോജി അയക്കുന്നത് പീഡനം ആയാണ് സൗദിയില്‍ കണക്കാക്കുക. കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും ലഭിക്കും.ഓണ്‍ലൈന്‍ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്ന ചില ചിത്രങ്ങള്‍ക്കും പദപ്രയോഗങ്ങള്‍ക്കും എതിരെ ഒരാള്‍ കേസ് ഫയല്‍ ചെയ്താല്‍ അത് പീഡന പരാതിയില്‍ ഉള്‍പ്പെടുമെന്ന് സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷന്‍ അംഗം അല്‍ മൊതാസ് കുത്ബി പറഞ്ഞു. നിയമലംഘനം ആവര്‍ത്തിക്കുമ്പോള്‍ പിഴത്തുക 300,000 സൗദി റിയാലായി ഉയരുകയും അഞ്ചുവര്‍ഷം തടവ് ശിക്ഷയും...
Image
  മുടി വെട്ടാൻ 100 രൂപയുമായി വീട്ടിൽ നിന്ന് ഇറങ്ങിയ 16കാരനെ കാണാതായിട്ട് രണ്ടാഴ്ച, പൊലീസിനും കണ്ടെത്താനായില്ല കണ്ണൂർ: മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ 16 വയസുകാരനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. കക്കാട് കുഞ്ഞിപ്പള്ളി വീട്ടിൽ മുഹമ്മദ് ഷസിനായാണ് അന്വേഷണം നടക്കുന്നത്. ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഷസ്. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല. കാത്തിരിപ്പ് മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും പിന്നിടുമ്പോഴും ഷസ് എവിടെയെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. മുടി മുറിക്കാൻ പറഞ്ഞ് ഉമ്മ കൊടുത്തുവിട്ട നൂറുരൂപയുമായാണ് ഷസ് പോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ല.  അന്വേഷണത്തിലും ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. ഷസ് തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഉപ്പയും ഉമ്മയും അനിയത്തിമാരായ ഷിഫയും ഫാത്തിമയും. സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച് ഷസിനായി തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. വീട്ടിൽ നിന്ന് ഇറങ്ങിയ ഷസ് സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല.  ആരെയും വിളിച്ച...
Image
  ഏകീകൃത സിവിൽ കോഡ്: ഉടൻ നടപ്പാക്കില്ല, 2024 തെരഞ്ഞെടുപ്പ് വരെ ചർച്ചയാക്കി നിർത്താൻ ബിജെപി ദില്ലി: ഏകീകൃത സിവില്‍ കോഡ് ഉടൻ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായി വിവരം. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ലെന്നാണ് വിവരം. വിഷയം സങ്കീ‍ർണമെന്നും കൂടുതല്‍ പഠനം ആവശ്യമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് വരെ വിഷയം സജീവ ചർച്ചയാക്കി നിലനിർത്താനും പാർട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ വിമർശനം ഉയര്‍ന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിലപാട് മയപ്പെടുത്തിയത്. ഭോപ്പാലിൽ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡ് ചർച്ചയാക്കിയത്. പിന്നാലെ കേന്ദ്രസർക്കാർ ഇത് അധികം വൈകാതെ നടപ്പാക്കുമെന്ന പ്രതീതിയുണ്ടായി. പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. എന്നാൽ പാർലമെന്റിൽ വിഷയം എത്തിക്കാതെ സജീവ വിഷയമായ ചർച്ചയാക്കി നിലനിർത്താനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബിജെപി അംഗങ്ങ...
Image
കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി  മരണപ്പെട്ടു എടക്കാട്: നീന്തൽകുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുട്ടി നിര്യാതനായി. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പയോത്ത് മുഹമ്മദ് (11) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ എടക്കാട്ട് കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തൽ പരിശീലിച്ചു കൊണ്ടിരിക്കേ അപകടം സംഭവിക്കുകയായിരുന്നു. ആദ്യം ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. സിറാജിന്റെയും ഷെമീമയുടെയും മകനാണ്. കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ദിയാന, അഹമദ്, ഹാല.
Image
പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ കണ്ണൂർ: മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസ് ആണ് രക്ഷപ്പെട്ടത്. സ്റ്റേഷനിൽ വെച്ച് പൊലീസുകാരുടെ കണ്ണ് വെട്ടിച്ചു അജ്നാസ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി രക്ഷപ്പെട്ടതറിഞ്ഞ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. തുടർന്ന് വേളം വായനശാലക്ക് അടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. മൊബൈൽ ഫോൺ മോഷണ കേസിലെ പ്രതിയായിരുന്നു അജ്നാസ്.  
Image
  കണ്ണൂർ അയ്യൻകുന്ന്തോക്കേന്തിയ പ്രകടനവുമായി മാവോയിസ്റ്റുകൾ; സംഘത്തിലുണ്ടായിരുന്നത് ഒരു വനിത ഉൾപ്പെടെ അഞ്ചുപേർ കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് വാളത്തോട് ടൗണിൽ മാവോയിസ്റ്റുകൾ പ്രകടനം നടത്തി. ഒരു വനിതാ ഉൾപ്പെടെ അഞ്ചംഗ സായുധ സംഘമാണ് പ്രകടനം നടത്തിയത്. അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷമാണ് ഇവർ മടങ്ങിയത്. 'ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി - പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക ' എന്ന പേരിലുള്ള ലഘുലേഖയും ഇവർ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, തണ്ടർബോൾട്ട് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു ഇന്ന് വൈകുന്നേരമാണ് ഇവർ അങ്ങാടിയിലെത്തിയത്. തോക്കുമേന്തിയാണ് പ്രകടനം നടത്തിയത്. കയ്യിലുള്ള ലഘുലേഖകൾ നാട്ടുകാർക്ക് വിതരണം ചെയ്തിരുന്നു. അയ്യൻകുന്ന് വാളത്തോട് ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് വനമേഖലയിലേക്കുള്ളത്. ഇവിടെ നിന്നാണ് മാവോയിസ്റ്റുകളെത്തിയത് എന്നാണ് വിലയിരുത്തുന്നത്. നേരത്തേയും അഞ്ചംഗ സംഘം അങ്ങാടിയിൽ പ്രകടനം നടത്തിയിരുന്നു. അതേ സംഘം തന്നെയാണ് ഇന്നെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. __________...
Image
  രാത്രിയിൽ വാതിലിൽ മുട്ടി, കൈപ്പത്തി പതിപ്പിച്ച്‌ അജ്ഞാതൻ ചെറുപുഴ : രാത്രിയിൽ വിലസുന്ന അജ്ഞാതൻ നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. രണ്ടാഴ്ച മുൻപ് ആലക്കോട് പഞ്ചായത്തിലെ രയരോത്ത് ആരംഭിച്ച അജ്ഞാതന്റെ 'യാത്ര' ഇപ്പോൾ ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ ഭാഗത്ത് എത്തി. രാത്രിയിൽ വീടുകളിലെത്തി കതകിൽ തട്ടിവിളിക്കുക, കതകുകളിലും ഭിത്തികളിലും കരിഓയിൽ തേച്ച കൈപ്പത്തി പതിപ്പിക്കുക, വീടുകളുടെ ജനൽപ്പാളികൾ കുത്തിത്തുറക്കുക, ബൾബുകൾ ഊരിമാറ്റുക തുടങ്ങിയവയാണ് ഇയാൾ ചെയ്യുന്നത്. രയരോം-കോടോപ്പള്ളി ഭാഗത്തായിരുന്നു ആദ്യം ഇയാളുടെ ശല്യം. പിന്നീട് കുണ്ടേരിയും പെരുവട്ടവും കഴിഞ്ഞാണ് ഇപ്പോൾ പ്രാപ്പൊയിൽ ഭാഗത്ത് എത്തിയത്. കഴിഞ്ഞദിവസം പ്രാപ്പൊയിൽ എയ്യൻകല്ല് ഭാഗത്ത് നിരവധി വീടുകളിൽ തട്ടിവിളിച്ചു. വാതിൽ തുറന്നാൽ ഇയാൾ രക്ഷപ്പെടും. എയ്യൻകല്ലിലെ സതി , പി.ജെ. രാജൻ , മധു എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം ഇയാൾ എത്തിയത്. ശനിയാഴ്ച പുലർച്ചെ പ്രാപ്പൊയിൽ കക്കോട് റോഡിൽ ജുമാ അത്ത് പള്ളിക്ക് സമീപത്തുള്ള മച്ചിയാനിക്കൽ കൃഷ്ണൻകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ വീടിന്റെ ജനൽപ്പാളികൾ കുത്തിത്തുറന്നു. ബൾബുകൾ ഊരിമാറ്റി. വാഹാനിക്കൽ മുഹമ്മദ് ഷെര...
Image
വിദ്യാർഥികളുമായി പോകുമ്പോൾ ദേഹാസ്വാസ്ഥ്യം; കുഞ്ഞുങ്ങളെ സുരക്ഷിതരാക്കി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം തലശ്ശേരി ∙ ഡ്രൈവിങ് സീറ്റിലിരുന്ന് വേദനകൊണ്ടു പിടയുമ്പോഴും നിക്സന്റെ നെഞ്ചുപിടഞ്ഞത് തന്റെ ഓട്ടോയിലുള്ള കുരുന്നുകളെ ഓർത്തായിരിക്കും. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമുള്ള ആ  നാടിനാകെ നൊമ്പരമായി. ഇന്നലെ വൈകിട്ട് തലശ്ശേരി നഗരത്തിലായിരുന്നു ദാരുണമായ സംഭവം. ഓട്ടോ ടാക്സി ഡ്രൈവർ ഗോപാൽപേട്ട സിപി ഹൗസിൽ നിക്സൻ ജയിംസ് (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. തലശ്ശേരി സാൻജോസ് സ്കൂളിലെ വിദ്യാർഥികളെ വീടുകളിലാക്കാനുള്ള പതിവു യാത്രയ്ക്കിടെയായിരുന്നു ദുരന്തം. വൈകിട്ടു 4.20ന് ഗോപാൽപേട്ട ഭാഗത്ത് എത്തിയപ്പോൾ നിക്സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ഹോൺ  മുഴക്കി, ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചുനിർത്തി. ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞുവീണെങ്കിലും ഹോണിൽനിന്നു  കയ്യെടുത്തിരുന്നില്ല. നിർത്താതെ ഹോൺ മുഴങ്ങുന്നതും കുട്ടികളുടെ കരച്ചിലും കേട്ട് സമീപത്തെ വീടുകളിൽനിന്ന് ആളുകൾ ഓടിയെത്തിയപ്പോഴാണ് ഡ്രൈവർ സ്റ്റിയറിങ്ങിനിടയിൽ കുടുങ്ങി അബോധാവസ്ഥയിൽ  അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ...
Image
  മണിപ്പൂരിൽ നഗ്നയാക്കി നടത്തിച്ചത് മുൻ സൈനികന്റെ ഭാര്യയെ; ആൾക്കൂട്ടം പെരുമാറിയത് മൃഗങ്ങളെപ്പോലെ ഗുവാഹത്തി: മണിപ്പൂരിൽ ആക്രമികൾ നഗ്നയാക്കി നടത്തിച്ച യുവതികളിലൊരാൾ മുൻ സൈനികന്റെ ഭാര്യയെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അക്രമത്തിനിരയായ 42കാരിയാണ് കർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യ. സുബേദാറായിട്ടാണ് ഇദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചത്. കലാപത്തിൽ വീട് അക്രമികൾ തീയിട്ട് നശിപ്പിച്ചതിനാൽ ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവരിപ്പോൾ കഴിയുന്നത്. ''ജീവിതത്തിൽ ഇതുവരെ നേടിയ സമ്പാദ്യവും അന്തസും അഭിമാനവുമെല്ലാം നഷ്ടമായെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. പൊതുമധ്യത്തിൽ അക്രമികളായ ആൾക്കൂട്ടം തോക്കിൻ മുനയിൽ ഞങ്ങളുടെ വസ്ത്രം അഴിപ്പിച്ചു. വസ്ത്രം അഴിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവർ ഞങ്ങളെ നൃത്തം ചെയ്യിപ്പിക്കുകയും തള്ളിയിടുകയും നടത്തിക്കുകയും ചെയ്തു. വന്യമൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്''- സൈനികന്റെ 42 കാരിയായ ഭാര്യ പറഞ്ഞു. സംഭവ ശേഷം ഭാര്യ  കടുത്ത മാനസിക സമ്മർദ്ദം നേരിടുകയും വിഷാദത്തിലേക്ക് പോകുകയും ചെയ്തെന്ന് സൈനികൻ പറഞ്ഞു....
Image
കഞ്ചാവ് വലി; കണ്ണാടിപ്പറമ്പ് സ്വദേശികളായ അഞ്ച് യുവാക്കളെ പിടികൂടി  കണ്ണാടിപ്പറമ്പ്: റോഡരികിൽ കഞ്ചാവ് വലി 5 യുവാക്കളെ പോലീസ് പിടികൂടി. കണ്ണാടിപ്പറമ്പ് സ്വദേശികളായ 5 യുവാക്കളെയാണ് രാത്രികാല പെട്രോളിങ്ങിനിടെ എസ് ഐ പുരുഷോത്തമനും സംഘവും പിടികൂടിയത്.സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കളെ കഞ്ചാവ് സിഗരറ്റുമായി പിടികൂടിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ യുവാക്കളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട്  രക്ഷിതാക്കൾക്കൊപ്പം വിടുകയും ആയിരുന്നു.
Image
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും. എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയേകും പ്രാഥാമിക ചര്‍ച്ചയിലാണ് ധാരണയായത്. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞവര്‍ഷം 90 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണംചെയ്തപ്പോള്‍ സര്‍ക്കാരിന് 500 കോടിരൂപയാണു ചെലവായത്. എന്നാല്‍ ഇത്തവണ കാര്‍ഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയര്‍ന്നു. മുന്‍കാലങ്ങളില്‍ എല്ലാവിഭാഗങ്ങള്‍ക്കും ഓണക്കിറ്റുനല്‍കിയത് കോവിഡുള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്
Image
  മലേഷ്യൻ പരമോന്നത പുരസ്കാരം കാന്തപുരത്തിന് Tv   ക്വാലാലംപൂർ: ലോക മുസ്‌ലിം പണ്ഡിതർക്കുള്ള പരമോന്നത മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്കാരം ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക്. ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ അവാർഡ് സമ്മാനിച്ചു. പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, രാജകുടുംബാംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര ദാനം.ലോകസമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്‌ലിം പണ്ഡിതർക്ക് 2008 മുതൽ എല്ലാ ഹിജ്റ വർഷാരംഭത്തിലും നൽകി വരുന്നതാണ് ഈ അവാർഡ്. സിറിയൻ പണ്ഡിതൻ ഡോ. വഹബാ മുസ്തഫ അൽ സുഹൈലി, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് മുഹമ്മദ് അൽ ത്വയ്യിബ്, മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഹിജ്റ പുരസ്കാരത്തിന് അർഹരായവരിൽ പ്രധാനികൾ.സ്വദേശത്തും വിദേശത്തും ഇസ്‌ലാമിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കു...
Image
  ഹയർസെക്കണ്ടറി തുല്യത പരീക്ഷ കണ്ണൂർ ജില്ലക്ക് മികച്ച വിജയം കണ്ണൂർ: സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരിൽ 381 പേരും പാസായി.  കോമേഴ്സിൽ തലശ്ശേരി ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ പഠിച്ച ഇഷത്തൂൽ ഇർഷാനക്ക് ഫുൾ എ പ്ലസ് ലഭിച്ചു. തലശ്ശേരി വടക്കുമ്പാട് സ്വദേശിനിയായ ഇർഷാന പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ പിതാവിന്റെ ജോലി ആവശ്യാർത്ഥം കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകേണ്ടി വന്നതിലാണ് പഠനം മുടങ്ങിയത്.  പിന്നീട് തിരിച്ചെത്തിയപ്പോഴും പഠനമോഹം ഉള്ളിലുണ്ടായിരുന്നു. പഠിക്കുന്നതിന് ഭർത്താവ് സംഷീറും പ്രോത്സാഹനം നൽകിയതോടെ തുല്യതാ ക്ലാസിൽ ചേർന്നു. പഠനത്തിന് അധ്യാപകരും സഹപഠിതാക്കളും സഹായിച്ചെന്നും തുടർന്നു പഠിക്കാനാണ് അഗ്രഹമെന്നും ഇർഷാന പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ ഇർഷാന ഭർത്താവിനൊപ്പം ബിസനസ്സ് നടത്തുകയാണ്. ഇതേ സ്‌കൂളിലെ പഠിതാവായ പിണറായി സ്വദേശി 65 വയസ്സുള്ള എ സദാനന്ദനും മികച്ച വിജയം നേടി. ജില്ലയിൽ ഏറ്റവും അധികം പേർ പാസായത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂൾ പഠനകേന്ദ്രത്തിലാണ്. പരീക്ഷ എഴുതിയ 54 പ...
Image
  ജില്ലക്ക് മികച്ച വിജയം കണ്ണൂർ: സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തിയ ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലക്ക് മികച്ച വിജയം. പരീക്ഷ എഴുതിയ 439 പേരിൽ 381 പേരും പാസായി. കോമേഴ്സിൽ തലശ്ശേരി ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിച്ച ഇഷത്തൂൽ ഇർഷാനക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഇതേ സ്‌കൂളിലെ പഠിതാവായ പിണറായി സ്വദേശി 65 വയസ്സുള്ള എ സദാനന്ദനും മികച്ച വിജയം നേടി. പരീക്ഷ എഴുതിയ 54 പേരിൽ 49 പേരും പാസായി. പരീക്ഷ എഴുതിയവരുടെയും പാസായവരുടെയും വിവരങ്ങൾ ചുവടെ. മാത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ (22-20), മാടായി എച്ച് എസ് എസ് (36-28), പള്ളിക്കുന്ന് എച്ച് എസ് എസ് (28-28), കണ്ണൂർ മുൻസിപ്പൽ എച്ച് എസ് എസ് (37-35), തലശ്ശേരി ഗേൾസ് എച്ച് എസ് എസ് (26-22), തലശ്ശേരി ബ്രണ്ണൻ എച്ച് എസ് എസ് (28-22), പാനൂർ എച്ച് എസ് എസ് (20-19), ചൊക്ലി എച്ച് എസ് എസ് (25-23), കൂത്തുപറമ്പ് എച്ച് എസ് എസ് (32-28), മട്ടന്നൂർ (22-20), ഇരിക്കൂർ (24-20), ഇരിട്ടി ( 28-24), പേരാവൂർ (30-26), കണിയൻചാൽ (26-22).
Image
'ആരാണ് ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്ത്, ഞങ്ങൾ എന്ത് ചെയ്യണം'; കടുത്ത അധിക്ഷേപവുമായി വിനായകൻ, രോഷം ഉയരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' - വിനായകൻ ലൈവിൽ ചോദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്. താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറ...
Image
രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക പീഡനം; മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക രോഷം ഉയരുകയാണ്. മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യം കൂടുതല്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് സ്‍ത്രീകളെ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി നടത്തിക്കൊണ്ട് വരുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‍തെയ് വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം ആരോപിച്ചു.  ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കാള്‍ പറഞ്ഞു. ഈ സംഭവം നടക്കുന്നതിന് മുമ്പ് ഇവിടെ കുക്കി - മെയ്‍തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു  മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 3...
Image
  നിഷാം അറസ്റ്റിൽ മയ്യിൽ: കാട്ടാമ്പള്ളി കൈരളി ബാറിൽ കീരിയാട് സ്വദേശി ടി പി റിയാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജിം നിഷാം അറസ്റ്റിൽ. അഴീക്കോട് വെച്ചാണ് പിടികൂടിയത്. അഴിക്കോട് മൂന്ന് നിരത്ത് സ്വദേശിയായ നിഷാം അഞ്ച് ദിവസത്തോളമായി ഒളിവിൽ ആയിരുന്നു. കണ്ണൂർ എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിൽ മയ്യിൽ സി ഐ ടി പി സുമേഷും സ്ക്വാഡുമാണ് പ്രതിയെ പിടികൂടിയത്.
Image
  കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു ആലപ്പുഴ: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയാണു കൊല്ലപ്പെട്ടത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. സംഭവത്തില്‍ നാളെ ഉച്ചയ്ക്ക് 2 മുതല്‍ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ കഴുത്തിനും കൈക്കും വെട്ടേറ്റു. കഴുത്തിനെറ്റ വെട്ടാണ് മരണകാരണം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. അതേസമയം ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ
Image
ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു മട്ടന്നൂര്‍∙ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മട്ടന്നൂര്‍ ഹയര്‍  സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉത്തിയൂര്‍ കൃഷ്ണ കൃപയിലെ ഭവിനയ് കൃഷ്ണയാണ് (15)  മരിച്ചത്. ഞായര്‍ വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ഭവിനയ് കൃഷ്ണ. കുളത്തിന്റെ മറുകരയിലേക്ക്‌ . നീന്തുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൈപിടിച്ച് ഉയർത്തി എടുക്കാൻ ശ്രമിച്ചെങ്കിലും  കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ കുളത്തിൽ തിരച്ചിൽ നടത്തി  വിദ്യാര്‍ഥിയെ കരയ്ക്കെടുത്ത് ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വ പകല്‍  മൂന്നരയോടെ മരിച്ചു.... വേങ്ങാടെ വി.വി.ബാബുവിന്റെയും കെ.കെ.നിഷയുടെയും മകനാണ്. കല്ലൂര്‍ യുപി സ്കൂള്‍ വിദ്യാര്‍ഥി ഭരത് കൃഷ്ണയാ ഏക സഹോദരന്‍. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധന്‍ ഉച്ചയോടെ മട്ടന്നൂരിൽ എത്തിക്കും. തുടര്‍ന്ന്  മട്ടന്നൂ...
Image
  ആ  ആരോപണം തെറ്റ്'; ഉമ്മന്‍ ചാണ്ടിയോട് മാപ്പ്, ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ 2013 ലെ സോളാര്‍ വിവാദ കാലത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണ വാര്‍ത്ത നല്‍കിയതില്‍ മാപ്പു പറഞ്ഞ് ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍ മാധവന്‍ കുട്ടി. ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ മനപൂര്‍വം മൗനം പാലിക്കേണ്ടി വന്നതായാണ് എന്‍ മാധവന്‍കുട്ടി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഉള്ളില്‍ ഇന്നും നീറുന്ന രണ്ട് വലിയ മനസ്താപങ്ങളുണ്ട് എന്ന മുഖവുരയോടെയാണ് എന്‍ മാധവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. സോളാര്‍ വിവാദ കാലത്ത് സരിത എസ് നായരുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണ വാര്‍ത്ത അടിസ്ഥാനരഹിതമായിരുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ...
Image
സഞ്ചാരികളുടെ ഒഴുക്ക്; പുലിവാല് പിടിച്ച് കൊല്ലങ്കോട്ടുകാർ കൊല്ലങ്കോട്: നയനമനോഹര ഗ്രാമീണഭംഗി കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായതിന് പിന്നാലെ സഞ്ചാരികളുടെ ഒഴുക്കാണ് കൊല്ലങ്കോടേക്ക്. എന്നാൽ, ഇമ്മാതിരി പണി വേണ്ടിയിരുന്നില്ല എന്നാണ് കൊല്ലങ്കോട്ടുകാരുടെ പക്ഷം. നായരുപിടിച്ച പുലിവാലെന്ന് കേട്ടിട്ടേയുള്ളൂ, കൊല്ലങ്കോട് ഇപ്പോൾ നേരിൽ കാണുകയാണ്. കഷ്ടിച്ച് ഒരുവാഹനത്തിന് കടന്നുപോകാൻ ഇടമുള്ള ഗ്രാമീണ റോഡുകളിൽ ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ മുതൽ ലഹരിയിൽ കറങ്ങി നാട്ടുകാരെ വലക്കുന്ന ന്യൂജൻ വരെയുണ്ട് പട്ടികയിൽ. പുലർച്ചെ ഗ്രാമീണ മേഖലയിലെത്തുന്ന സഞ്ചാരികൾ പലരും അർധരാത്രിയോടെയാണ് മടങ്ങുക. അതുവരെ വലിയ ശബ്ദത്തിലുള്ള ഇവരുടെ വാഹനസഞ്ചാരവും ബഹളവും ലഹരി ഉപയോഗവും പ്ലാസ്റ്റിക് മലിനീകരണവുമെല്ലാം ഈ കൊച്ച് ഗ്രാമം ഏറ്റുവാങ്ങണം.ഇന്ത്യയിൽ പ്രകൃതിരമണീയമായ പ്രദേശങ്ങളിൽ മൂന്നാംസ്ഥാനം കൊല്ലങ്കോട...
Image
  ക്ഷേത്രത്തിന്റെ രൂപമെന്ന് പരാതി; നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കലക്ടര്‍ ഔറംഗബാദ്: മഹാരാഷ്ട്രയില്‍ തര്‍ക്കത്തിന് പിന്നാലെ പുരാതന മുസ്‌ലിംപള്ളി അടച്ചു. ജല്‍ഗാവ് ജില്ലയിലെ പള്ളിയാണ് കലക്ടര്‍ അടച്ചുപൂട്ടിയത്. പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപസാദൃശ്യമുണ്ടെന്ന് ഒരു വിഭാഗം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പതിറ്റാണ്ടുകളായി നിലവിലുള്ള പള്ളിയാണ് അടച്ചുപൂട്ടിയത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുകയും സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത പള്ളിയാണിത്. പള്ളി അടച്ചുപൂട്ടിയ കളക്ടറുടെ ഉത്തരവിനെതിരെ ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ജൂലൈ 18ന് പരിഗണിക്കുമെന്ന് ട്രസ്റ്റിന്റെ അഭിഭാഷകന്‍ എസ്.എസ് ഖാസി പറഞ്ഞു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144, 145 വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പള്ളിയുടെ ഭൂമി തര്‍ക്കത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ജൂലൈ 11നാണ് കലക്ടര്‍ പള്ളി അടച്ചുപൂട്ടി ആരാധന നിരോധിച്ച് ഉത്തരവിറക്കിയത്. മുനിസി...
Image
ഇരിട്ടി പുന്നാട് സ്വദേശിനിയായ പ്രവാസി  ബാലിക ഖത്തറില്‍ നിര്യാതയായി ദോഹ: പ്രവാസി മലയാളി ബാലിക ഖത്തറില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി പുന്നാട് സ്വദേശിനിയായ ഹുദ ഷൗഖിയയാണ് ദോഹയില്‍ മരിച്ചത്. ഒമ്പത് വയസ്സായിരുന്നു.  ഖത്തര്‍ ഐസിഎഫ് അസീസിയ സെന്‍ട്രല്‍ കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗമായ ഷൗക്കത്തലി പുന്നാടിന്റെയും റംഷീമയുടെയും മകളാണ്. ഏതാനും നാളുകളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹോദരങ്ങള്‍: ഹിബാ ഷൗഖിയ്യ, ഹവ്വ ഷൗഖിയ്യ, ഹൈഫ ഷൗഖിയ്യ
Image
  മണൽ മാഫിയ ബന്ധം;  കണ്ണൂരിലെ 7 പോലീസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു          കണ്ണൂര്‍: മണല്‍ മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 7 പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എഎസ്‌ഐ മാരെയും അഞ്ചു സിവില്‍ പോലീസ് ഓഫീസര്‍മാരെയുമാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ കണ്ണൂര്‍ റേഞ്ചില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. ഗ്രേഡ് എ എസ് ഐ മാരായ പി.ജോയ് തോമസ്(കോഴിക്കോട് റൂറല്‍), സി.ഗോകുലന്‍ (കണ്ണൂര്‍ റൂറല്‍), സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എ നിഷാര്‍ (കണ്ണൂര്‍ സിറ്റി), എം.വൈ ഷിബിന്‍ (കോഴിക്കോട് റൂറല്‍), ടി.എം അബ്ദുല്‍ റഷീദ് (കാസര്‍ഗോഡ്), വി.എ ഷെജീര്‍(കണ്ണൂര്‍ റൂറല്‍), ബി.ഹരികൃഷ്ണന്‍ (കാസര്‍ഗോഡ്) എന്നിവരെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. മണല്‍ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയതിനുമാണ് നടപടി. ഗുരുതരമായ അച്ചടക...
Image
  ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാര്‍ അടിച്ചു തകർത്തു പയ്യന്നൂർ:  ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാര്‍ അടിച്ചു തകർത്തു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ കടയാണ് ഇന്നലെ രാത്രിയോടെ ഒരു സംഘം നാട്ടുകാര്‍ തകർത്തത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഉള്ളവർക്ക് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു. നേരത്തെ നഗരസഭയും എക്സൈസും ഇവിടെ നിന്ന് ലഹരി വസ്തുക്കൾ പിടിച്ച് എടുക്കുകയും പിഴ അടപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എക്സൈസ് ഇവിടെ നിന്ന് വീണ്ടും ലഹരി വസ്തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് കടയുടെ നേരെ ആക്രമണം ഉണ്ടായത്. 
Image
  കണ്ണൂർ കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു കണ്ണൂർ കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ കീരിയാട് സ്വദേശി ടി.പി.റിയാസ് (43) ആണ് മരിച്ചത് ഇന്നലെ രാത്രി 12 ഓടെ വാക്കു തർക്കത്തിനിടെ കത്തികൊണ്ട് വയറിന് കുത്തേൽക്കുകയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത് പ്രതി എന്ന് സംശയിക്കുന്ന അഴിക്കോട് സ്വദേശി  ജിം നിസാം എന്നയാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.