Posts

Showing posts from August, 2024
Image
  കാഞ്ഞിരോട് സ്വദേശി മുംബൈയിൽ നിര്യാതനായി കാഞ്ഞിരോട്. കാഞ്ഞിരോട് തെരുവിൽ മീത്തലെ പള്ളിക്ക് സമീപം നടുക്കണ്ടിയിൽ താമസിക്കുന്ന ഇ. വി.സാജിദ് (51) മുംബൈയിൽ നിര്യാതനായി. എളയവൂർ സ്വദേശിയാണ്. കണ്ണൂർ തെക്കി ബസാറിൽ ജനത സ്പെയർ പാർട്സ് കടയിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്നു.  പിതാവ് പരേതനായ ഇബ്രാഹിംകുട്ടി. മാതാവ്: ഫാത്തിമ. ഇ.വി.  ഭാര്യ തഫ്സീറ നടുക്കണ്ടി. മക്കൾ: ഫാഹിം, ഫറാസ്, ഫൈഹ മറിയം (എല്ലാവരും വിദ്യാർത്ഥികൾ ) സഹോദരങ്ങൾ. ഷമീർ റസിയ,ഹസീന സജ്ന. കബറടക്കം ഇന്ന് (ഞായർ) രാവിലെ 11.30ന് കാഞ്ഞിരോട് പഴയ പള്ളി ഖബർസ്ഥാനിൽ. 
Image
  കെഎംസിസി മുൻ നേതാവും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി അന്തരിച്ചു കണ്ണൂർ: അബൂദബി-കണ്ണൂർ ജില്ലാ കെ എം സി സി മുൻ പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി എന്ന അച്ചുമാന്റകത്ത്‌ എ കെ മഹമൂദ് ഹാജി അന്തരിച്ചു. മാടായി പുതിയങ്ങാടി യാസീൻ പള്ളി സ്വദേശിയാണ്. ഗൾഫിലും നാട്ടിലും മത-സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെയും സുപരിചിതനാണ്. കുറച്ചു കാലമായി അസുഖം കാരണം ചികിൽസയിലാണ്. മൂന്നര വർഷം മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസന്റ് ഹോസ്പിറ്റലിലാണ് മരണം. പരേതരായ ഹസൻ -എ കെ കുൽസു എന്നിവരുടെ മകനാണ്. ഭാര്യ: കണ്ണൂർ മൊറായി സ്വദേശി ആയിഷ. സഹോദരങ്ങൾ: ബീവി, ഖൈറുന്നിസ.
Image
  ജിന്ന്ബാധ ഒഴിപ്പിക്കാനെത്തി 16കാരിക്ക് പീഡനം; 54 കാരന് 52 വര്‍ഷം തടവും പിഴയും തളിപ്പറമ്പ്: ജിന്ന് ബാധ ഒഴിപ്പിക്കാനെത്തി 16കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ തളിപ്പറമ്പ് സ്വദേശിയെ പോക്‌സോ കോടതി 52 വര്‍ഷം കഠിന തടവിനും മൂന്നേകാല്‍ ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. ഇബ്രാഹിമിനെ (52)യാണ് തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജ് ആര്‍. രാജേഷ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയുമായിരുന്നു. 2020 സപ്തംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിക്കും മൂത്തുമ്മയ്ക്കും ജിന്ന് ബാധയുണ്ടായത് ഒഴിപ്പിക്കാനായി എത്തിയതായിരുന്നു ഇബ്രാഹിം. ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 77,000 രൂപ വാങ്ങി വഞ്ചിച്ചതിനും പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി അവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പണം തട്ടുകയും ചെയ്തതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. അന്നത്തെ തളിപ്പറമ്പ് സി.ഐ എന്‍.കെ സത്യനാഥനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായ...
Image
  മലയാള സിനിമയിലെ 28പേര്‍മോശമായിപെരുമാറി;'ഹരിഹരന്‍അഡ്ജസ്റ്റ്‌മെന്റിന് തയാറാണോ യെന്ന്ചോദിച്ചു',ഗുരുതര ആരോപണവുമായി നടി ചാര്‍മിള` നിര്‍മ്മാതാവ് എംപി മോഹനനുംസുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് നടിയുടെആരോപണം. കൊച്ചി:മലയാളസിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെവെളിപ്പെടുത്തല്‍. 'അര്‍ജുനന്‍ പിള്ളയുംഅഞ്ചുമക്കളും' എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിര്‍മ്മാതാവ് എംപി.മോഹനനുംസുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ശ്രമിച്ചുവെന്നുമാണ്നടിയുടെആരോപണം. എന്നാല്‍ കൂടുതല്‍ പേരുകള്‍വെളിപ്പെടുത്തുന്നില്ലെന്നും നടി പറഞ്ഞു.രാത്രിവാതിലില്‍വന്ന്മുട്ടുന്നതടക്കമുള്ളമോശംഅനുഭവങ്ങളുണ്ടായി.താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോള്‍ സിനിമയില്‍ നിന്ന്പുറത്താക്കുമെന്നും ഭീഷണിയുണ്ടായി. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോട് താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് സംവിധായകന്‍ഹരിഹരന്‍ ചോദിച്ചുവെന്നും ചാര്‍മിള വെളിപ്പെടുത്തി. വഴങ്ങാൻ തയാറല്ലെന്ന് പറഞ്ഞതോടെ‘പരിണയം’ സിനിമയിൽ നിന്ന് ഹരിഹരൻ ഒഴിവാക്കി. വിഷ്ണുവിനെയ...
Image
  തലശ്ശേരിയില്‍ പതിനെട്ടുകാരി പുഴയില്‍ ചാടി ജീവനൊടുക്കി കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ പെണ്‍കുട്ടി തനിച്ച്‌ എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നു പോവുന്നത് പരിസരത്തുള്ളവർ കണ്ടിരുന്നു. നാട്ടുകാർ നോക്കിനില്‍ക്കെയാണ് ശ്രേയ പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. 
Image
  കണ്ണൂർ സ്വദേശി ഷാർജയിൽ മരണപ്പെട്ടു കണ്ണൂർ തലശ്ശേരി സ്വദേശിയായ ഹൈസം ജലീൽ ഷാർജയിലെ ഉറക്കത്തിൽ മരണമടഞ്ഞത് . തലശ്ശേരി സ്വദേശിയും ദുബായിൽ ബിസിനസ് നടത്തുകയും ചെയ്യുന്ന ഷാർജ നബ്ബ മസ്ജിദിന്റെ അടുത്ത് താമസിക്കുന്ന എം ജലീലിന്റെ മകനാണ് ഹൈസം. കഴിഞ്ഞ രാത്രി ഉറങ്ങാൻ കിടന്ന ശേഷം വെളുപ്പിന് പതിവ് പോലെ ഉണരാതെ വന്നപ്പോൾ മാതാപിതാക്കൾ നോക്കിയപ്പോഴാണ് ശ്വാസ തടസ്സം കണ്ടത് . പെട്ടെന്ന് തന്നെ ആംബുലൻസിൽ ഷാർജയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ നിഫ്താഷ് സഹോദരി സിയ ഷാർജയിൽ കോളേജ് വിദ്യാർഥിനിയാണ്. മാഹി സ്വദേശിനിയായ സഫാന ജലീൽ ആണ് മാതാവ്.
Image
  ചിറക്കലിൽ പുലിയെ കണ്ടതായി അഭ്യൂഹം കണ്ണൂർ: ചിറക്കലിൽ പുലിയെ കണ്ടതായി ആഭ്യൂഹം. ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂളിനടുത്തുള്ള വെങ്ങര വയലിൽ പുലിയെ കണ്ടതായ സന്ദേശം വാട്‌സ്ആപ് ഗ്രൂപ്പുകളിൽ  പ്രചരിക്കുന്നത്.  സമീപത്തെ വീട്ടിൽ നായയുടെ നിർത്താതെയുള്ള കുരയെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നു നോക്കിയപ്പോഴാണ് പുലിയെ കണ്ടതായി പറയുന്നത്. വീട്ടുകാർ ബന്ധുക്കളെ അറിയിക്കുകയും നാട്ടുകാരെത്തി പോലീസിലും പഞ്ചായത്തിലും വിവരമറിയിക്കുകയുമായിരുന്നു. 
Image
  കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്. .
Image
  വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരിച്ചു; മരിച്ചത് വയനാട് സ്വദേശിനി ഷഹാന ഫാത്തിമ അഞ്ചുകുന്ന് (വയനാട്): പനിയെ തുടർന്ന് വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങുംതൊടിക വീട്ടിൽ മമ്മൂട്ടി - ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ഈ മാസം 11-നാണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്. വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്ന ഷഹാനയെ ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.
Image
  ' യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചു', സിദ്ദിഖിനെതിരായ ആരോപണം അതീവ ഗുരുതരം; കേസ് എടുത്തേക്കുമെന്ന് സൂചന താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും പ്രശസ്ത നടനുമായ സിദ്ദിഖിനെതിരായ നടി രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്ന് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ്  ലഭിച്ച വിവരം. ആരോപണവും വിശദാംശങ്ങളും ഇങ്ങനെ നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായാണ് യുവനടി രേവതി സമ്പത്ത് രംഗത്തെത്തിയത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് വ്യക്തമാക്കയത്. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്തു പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് വ്യക്തമാക്കി. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നു...
Image
  കണ്ണൂരില്‍ അയല്‍വാസികളായ രണ്ടു പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍ കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍. മട്ടന്നൂര്‍ മാലൂരിലെ അയല്‍വാസികളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് പേരുടെ സ്രവം പരിശോധനക്കയച്ചു.  പഴക്കടയിലെ ജീവനക്കാരാണ് ഇരുവരും
Image
  സ്കോഡയുടെ പുതിയ SUVക്ക് പേരിട്ടത് കാസർഗോഡ് സ്വദേശി സിയാദ്; തെരഞ്ഞെടുത്തത് രണ്ട് ലക്ഷം പേരുകളിൽ നിന്ന് സ്കോഡയുടെ പുതിയ എസ്യുവിക്ക് പേരിട്ട് കാസര്‍കോട് സ്വദേശി. ‘കൈലാഖ്’ എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്‌യുവിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് മാലയാളിക്കാണെന്ന് സ്‌കോഡ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോഡ്‌ സ്വദേശിയായ മുഹമ്മദ് സിയാദ്(24) ആണ് സ്‌കോഡയുടെ ചെറു എസ്‌യുവിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്. ഖുര്‍ആന്‍ അധ്യാപകനാണ് ഇദ്ദേഹം. അഞ്ച് പേരുകളാണ് പുതിയ വാഹനത്തിനായി സ്‌കോഡ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ നിന്നാണ് ‘കൈലാഖ്’ എന്ന പേര് കമ്പനി തിരഞ്ഞെടുത്തത്.രണ്ടുലക്ഷത്തില്‍ അധികം ആളുകളില്‍ നിന്നാണ് സിയാദിനെ വിജയിയായി തിരഞ്ഞെടുത്തത്. 2025-ലാണ് സ്‌കോഡ കൈലാഖ് പുറത്തിറക്കുന്നത്.
Image
ആക്രി ശേഖരിച്ചും ചാലഞ്ച് നടത്തിയും വയാനാടിനായി ഡിവൈഎഫ്ഐ  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കരുതൽ കണ്ണൂർ : യനാട് പുനരധിവാസത്തിന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. മൂന്ന് കോടി എഴുപത്തി ഏഴ് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊണ്ണൂറ്റി ആറ് രൂപ കൈമാറി. സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐ വയനാട് ഭവന പദ്ധതിയിലേക്കാണ് തുക കൈമാറിയത്. ആക്രി ശേഖരിച്ചും വിവിധ ചലഞ്ചുകള്‍ നടത്തിയുമാണ് പണം സമാഹരിച്ചത്. അതേസമയം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജാണ് ആവശ്യപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കൈയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ല. പരാതി നല്‍കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാം. പേരുകള്‍ വെളിപ്പെടുത്തുന്നതിനെക്കുറിച്ച്‌ നിയമപരമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Image
  കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; കാരണം കുടുംബവഴക്ക്; യുവാവ് കസ്റ്റഡിയിൽ കണ്ണൂർ: കണ്ണൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും ​യുവാവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവർ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സെൽമയുടെ ഭർത്താവ് ഷാഹുൽ ആണ് ഇവരെ വെട്ടിയത്. സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ആക്രമണത്തിനിടെ ഷാഹുൽ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  മൃതദേഹം പേരാവൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Image
  വിലയേറിയ പ്ലേ ബട്ടൻ, കേരളത്തില്‍ ഇതാദ്യം; സ്വപ്നനേട്ടത്തില്‍ 'കെഎല്‍ ബ്രോ' ഒരു വീഡിയോയ്ക്ക് വരുമാനം എത്ര?                                                                                                                    ഈ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തില്‍ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർഗം കൂടിയായതിനാല്‍ ചാനല്‍ തുടങ്ങുന്നതിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നതും. കേരളത്തില്‍ തന്നെ നൂറ് കണക്കിന് യുട്യൂബ് ചാനലുകള്‍ നിലവില്‍ ലഭ്യമാണ്. അക്കൂട്ടത്തില്‍ സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഒരു ഫാമിലി യുട്യൂബ് ചാനലാണ്. കെ എല്‍ ബ്രോ ബിജു ഋത്വിക് ആണ് ആ ചാനല്‍. ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യയും മരുമകളും ഉള്‍പ്പടെ ഉള്ളവരാണ് ഈ ച...
Image
  വാഹനാപകടം ; കണ്ണൂർ സ്വദേശി മരണപ്പെട്ടു                                                                                                       പുതിയ മുഴപ്പിലങ്ങാട് - മാഹി ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മരക്കാർകണ്ടിയിലെ ഷംന ഫൈഹാസ് (39) ആണ് മരിച്ചത് . മുഴപ്പിലങ്ങാട് മoത്തിൽ ഉമർഗേറ്റ് ബീച്ച് റോഡിലെ മരക്കാൻ കണ്ടി റാഫിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഇവർ മoത്തിന് സമീപം ബസ്സിറങ്ങി പുതിയ ഹൈവെ മുറിച്ചുകടക്കവെ പാതയിലൂടെ അമിത വേഗതയിൽ വന്ന ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത് 
Image
  ചെറുവാഞ്ചേരിയയിൽ  വീടിൻ്റെ അടുക്കളയിൽ രാജവെമ്പാല കണ്ണൂർ: രാവിലെ അടുക്കളയിൽ കയറാനെത്തിയ വീട്ടുകാരിയെ സ്വാഗതം ചെയ്തത് ഏഴ് അടിയോളം നീളമുള്ള രാജവെമ്പാല. ചെറുവാഞ്ചേരി - കൈതച്ചാൽ അനി നിവാസിൽ അനീഷിൻ്റെ വീടിൻ്റെ അടുക്കളയിലാണ് രാജവെമ്പാല കയറിയത്. വിറക് അടുപ്പിന് കീഴിൽ സൂക്ഷിച്ചിരുന്ന വിറകിന് ഇടയിലായിരുന്നു രാജവെമ്പാല ഒളിച്ചിരുന്നത്. അടുപ്പ് കത്തിക്കാനായി വിറക് എടുക്കാനായി വീട്ടുകാർ തട്ടിന് സമീപത്തേക്ക് എത്തിയതോടെ രാജവെമ്പാല ചീറ്റി മുന്നറിയിപ്പ് നൽകുകയായിരുന്നു. ഭയന്ന് പോയ വീട്ടുകാർ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.  ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ർ സുധീർ നാരോ ത്തിൻ്റെയും സെക്ഷൻ ഫോറസ്റ്റർ സുനിൽകുമാറിൻ്റെയും നിർദ്ധേശത്തെ തുടർന്നാണ് കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന ആയ മാർക്കിൻ്റെ പ്രവർത്തകരായ ബിജിലേഷ് കോടിയേരിയും സന്ദീപ് ചക്കരക്കലും കൂടി ഏകദേശം 7 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. പിന്നീട് ഈ രാജവെമ്പാലെ ഉൾവനത്തിൽ തുറന്നു വിടുകയായിരുന്നു....
Image
  കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ചത് സഹതടവുകാരന്റെ അടിയേറ്റ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, അറസ്റ്റ് കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരൻ തടവുകാരനെ കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) കൊല്ലപ്പെട്ടത് സഹതടവുകാരൻ്റെ അടിയേറ്റാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുടെ തെളിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് രാത്രിയാണ് ദാരുണമായ സംഭവം ഉണ്ടായത്. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി.
Image
  കണ്ണൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റൽ  കണ്ണൂർ: പൊലീസ് ഉദ്യോ​ഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി എടുത്തിരിക്കുന്നത്. കൂടാതെ രണ്ടാം ഭാര്യ നൽകിയ പീഡനക്കേസിൽ നിലവിൽ  അബ്ദുൽ റസാഖ് സസ്പെൻഷനിലാണ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ കാറിൽ കൊണ്ടുപോയി പല സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് ബന്ധുക്കൾ നൽകിയ പരാതി. ഇതിനെ തുടർന്നാണ് നടപടി.
Image
അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരണപ്പെട്ടു.  അബൂദാബി: യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരണപ്പെട്ടു. ചക്കരക്കല്ല് മൗവ്വഞ്ചേരിയിലെ അബ്ദുല്‍ ഹക്കീം(24) ആണ് മരണപ്പെട്ടത്. തിങ്കാളഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. ഹക്കീം ഓടിച്ച കാര്‍ ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. അല്‍ഐനില്‍ നിന്നു അബൂദാബിയിലേക്ക് വരുമ്പോള്‍ സൈ്വഹാന്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അല്‍ഐനില്‍ സഹോദരന്‍ അസ്ഹറിനോടൊപ്പം ബിസിനസ് നടത്തുന്ന ഹക്കീം അവിവാഹിതനാണ്. ഉപ്പ: അബ്ദുല്‍ ഖാദര്‍. ഉമ്മ: ഖൈറുന്നിസ. സഹോദരങ്ങള്‍: അസ്ഹര്‍(അല്‍ഐന്‍), ഹാജറ, ഹസ്‌ന. മയ്യിത്ത് നാട്ടിലെത്തിച്ച് ചൊവ്വാഴ്ച പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Image
  ഒന്നിച്ച് മടങ്ങും, ദുരന്തം കവർന്ന 67 പേർക്ക് ഒരുമിച്ച് അന്ത്യവിശ്രമം; കൂട്ട സംസ്കാരം അൽപ്പസമയത്തിന് ശേഷം തീരാനോവായി വയനാട് മുണ്ടക്കൈ. ഒരേ നാട്ടിൽ ജീവിച്ച് ഒരുമിച്ച് ദുരന്തം കവർന്നെടുത്ത 67 പേർക്ക് ഒരുമിച്ച് അന്ത്യവിശ്രമമൊരുങ്ങുന്നു. മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളും അൽപസമയത്തിനകം ഒരുമിച്ച് സംസ്കരിക്കും. പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് 67 മൃതദേഹങ്ങളും സംസ്കരിക്കുക. 27 മൃതദേഹങ്ങളും മറ്റുളളവ ശരീരഭാഗങ്ങളുമാണ്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കി സംസ്കരിക്കും.  കുഴിയെടുക്കുന്നതടക്കം പുരോഗമിക്കുകയാണ്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. നിലം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിരത്തി സംസ്കരിക്കുന്നതിനുള്ള കുഴികൾ എടുത്തു കഴിഞ്ഞു. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് കുഴികൾ എടുക്കുന്നത്. റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി 64 സെന്റ് സ്ഥലമാണ് ഇതിനായി അളന്നു തിട്ടപ്പെടുത്തിയത്. കൂട്ട സംസ്കാരം നടത്തുന്നതിന് മുകളിലെ ഭൂമിയിലായി സർവ്വമത പ്രാർത്ഥന നടത്താനുള്ള പ്ലാറ്റ്ഫോമും തയ്യാറാക്കുന്നുണ്...
Image
  റെയില്‍വെ ട്രാക്കിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി കാസര്‍കോട്: കാഞ്ഞങ്ങാട് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് മുത്തപ്പനാർകാവിന് സമീപമാണ് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തപ്പനാർകാവിലെ ഗംഗാധരൻ (63) മൂവാരികുണ്ടിലെ രാജൻ (60) എന്നിവരാണ് മരിച്ചത്. റെയില്‍വെ ട്രാക്കിന് സമീപമാണ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇന്ന് രാത്രി 8.40 ഓടെയാണ് സംഭവം. സ്ഥലത്ത് റെയില്‍വെ പൊലീസ് ഉള്‍പ്പെടെ എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.
Image
  നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തളിപ്പറമ്പ്; അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-5 ലെ സക്കരിയ്യ-മുര്‍ഷിത ദമ്പതികളുടെ മകന്‍ നാദിഷ്(16)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ കാന്റീന്‍ നടത്തിപ്പുകാരനാണ് പാനൂര്‍ സ്വദേശിയായ സക്കരിയ്യ. നാദിഷിനെ ഉടന്‍ തന്നെ സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.