Posts

Showing posts from November, 2023
Image
സംസ്ഥാനത്ത് ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ തട്ടിക്കൊണ്ടു പോയത് 115 കുട്ടികളെ; കൊല്ലപ്പെട്ടത് 18 കുട്ടികൾ കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. കുട്ടിക്കായി കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തും വ്യാപകമായി തെരച്ചിൽ നടന്നു. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്താണ് ഉച്ചയ്ക്ക് ഒന്നരയോടെ അക്രമി സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കുട്ടിക്കായി കേരളത്തിൽ പലയിടത്തും പ്രത്യേകിച്ച് കൊല്ലം ജില്ലയിലും വ്യാപക തിരച്ചിലാണ് നടന്നത് . എന്നാൽ അബിഗേൽ സാറാ റെജി കേരളത്തിലെ ഈ വ‍ര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടു പോകൽ കേസല്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പറയുന്നു. ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ മാത്രം 115 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്. എസ് സി ആ‍ര്‍ ബി കണക്കുകൾ പ്രകാരം 2016 ൽ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. 2017 ൽ 184 കുട്ടികളെയും 2018 ൽ 205 കുട്ടികളെയും 2019 ൽ 280 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2020 ൽ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2021 ൽ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ്...
Image
  കുത്തുപറമ്പ് മെരുവമ്പായിൽ സ്ക്കൂട്ടറുകൾ കുട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചവർ കൊളവല്ലൂർ, കതിരൂർ സ്വദേശികൾ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ മെരുവമ്പായിൽ വെച്ച് ഇന്നലെ രാത്രി 11 മണിയോടെ സ്ക്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.കതിരൂർ വേറ്റുമ്മൽ കോരത്താൻ കണ്ടി മുഹമ്മദ് സിനാൻ (19), പാനൂർ കൊളവല്ലൂർ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ് (23) എന്നിവരാണ് ഇന്ന് പുലർച്ചെയോടെ കണ്ണൂർ ആസ്റ്റർ മിംസിൽ വെച്ച് മരിച്ചത്. 
Image
  ഹമാസിനെ പുകഴ്ത്തി ഇസ്രായേലി ബന്ദിയുടെ കത്ത് ഗസയില്‍ വെടിനിര്‍ത്തല്‍ ധാരണയുടെ ഭാഗമായി മോചിപ്പിക്കപ്പെട്ട ഇസ്രായേലി തടവുകാരിയുടെ കത്ത് വൈറലാവുന്നു. തന്നോടും തന്റെ മകളോടും  തടവിലാക്കപ്പെട്ടവരോടും കാണിച്ച ദയയ്ക്കും മാനുഷ്യത്വപരമായ പെരുമാറ്റത്തിനും ഹമാസിന് നന്ദി പറഞ്ഞാണ് കത്തെഴുതിയിട്ടുള്ളത്.  ആറുവയസ്സുള്ള മകള്‍ എമിലിയെയും തന്നെയും അനുഗമിക്കുകയും സംരക്ഷിക്കുകയും ചെയ്ത അല്‍ഖസ്സാം ബ്രിഗേഡ് പോരാളികളുടെ പെരുമാറ്റത്തെ പ്രശംസിക്കുന്ന കത്ത് ഹീബ്രു ഭാഷയിലാണ് എഴുതിയിട്ടുള്ളത്..         👇👇👇✍️👇👇👇 കഴിഞ്ഞ ആഴ്ചകളിൽ ഞങ്ങളെ അനുഗമിച്ച പടയാളികളോട്, നാളെ നമ്മൾ തമ്മിൽ പിരിയുമെന്ന് തോന്നുന്നു, എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങൾക്ക് നന്ദി പറയട്ടെ.. എന്റെ മകൾ എമിലിയയോട് നിങ്ങൾ കാണിച്ച കളങ്കമില്ലാത്ത സ്നേഹത്തിന്, മനുഷ്യത്വത്തിന് എന്റെ ഹൃദയത്തിൻ്റെ ആഴങ്ങളിൽ  നിന്നുള്ള നന്ദി..   നിങ്ങൾ അവൾക്ക് ഞങ്ങൾ മാതാപിതാക്കളെപ്പോലെതന്നെയായിരുന്നു, നിങ്ങൾ അവളെ നിങ്ങളുടെ മകളെപ്പോലെ കണ്ടൂ.. നിങ്ങളെല്ലാവരും അവളുടെ കൂട്ടുകാരായി, അവൾ ഒറ്റപ്പെട്ടു എന്ന തോന്നലിലേക്ക്...
Image
  അനർഗ്.പി നിര്യാതനായി മാണിയൂർ | വില്ലേജ് മുക്കിന് സമീപം അനർഗ് പി (14) നിര്യാതനായി. ചട്ടുകപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. കണിയത്ത് വീട്ടിൽ ബൈജു - ഷൈമ ദമ്പതികളുടെ മകനാണ്. സഹോദരി ആരാധിക. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ.
Image
  അബിഗേലിനായി എല്ലാവരും ചേര്‍ന്നിറങ്ങി, പൊലീസ് പത്മവ്യൂഹം തീര്‍ത്തു, കുറ്റവാളികള്‍ സമ്മര്‍ദത്തിലായി' കൊല്ലം: തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനുശേഷം അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയതിന്‍റെ ആശ്വാസത്തിലാണ് കേരളം. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. പൊലീസിന്‍റെ പഴുതടച്ച അന്വേഷണവും എല്ലാവരും ഒരേമനസ്സോടെ ചേര്‍ന്നിറങ്ങിയതുമാണ് കുറ്റവാളികളെ സമ്മര്‍ദത്തിലാക്കിയതെന്നും ഇതോടെയാണ് അവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നും കൊല്ലത്തെ ജനപ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ രാത്രി മുതല്‍ പൊലീസിനൊപ്പം ഉണ്ടായിരുന്നുവെന്നും കുട്ടിയെ കണ്ടെത്തിയതില്‍ പറയാന്‍ വാക്കുകളില്ലെന്നും ചാത്തന്നൂര്‍ എം.എല്‍.എ ജയലാല്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെ കുറ്റവാളികള്‍ പോയ വാഹനം ചേയ്സ് ചെയ്യ്തുവരുകയായിരുന്നു. ഇതിനിടെ മറ്റു റൂട്ടുകളിലും പരിശോധന വ്യാപിപ്പിച്ചതിനിടെയാണ് കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞത്. എല്ലാവരും ഒറ്റക്കെട്ടായി അബിഗേലിനെ കണ്ടെത്താന്‍ ഇറങ്ങുകയായിരുന്നു.  മാധ്യമങ്ങളും പൊലീസും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ഒറ്റക്കെ...
Image
  നായയെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചു; മരിച്ച യുവാവിന്‍റെ വീട്ടിലെത്തി അമ്മയെ കണ്ട് സങ്കടം ബോധിപ്പിച്ച് നായ ! ക ര്‍ണ്ണാടകയില്‍ നിന്നും അസാധാരണമായ ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നു. കർണാടകയിലെ ദാവൻഗരെയിൽ തെരുവ് നായയുമായി കൂട്ടിയിടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ വീട്, അപകടത്തിന് കാരണക്കാരനായ നായ സന്ദര്‍ശിച്ചുവെന്നതാണ് വാര്‍ത്ത. കഴിഞ്ഞ നവംബര്‍ 16 ന് ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിൽ നടന്ന അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് തിപ്പേഷ് എന്ന 21 കാരന്‍ മരിച്ചത്. മൃതദേഹവുമായി സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നാണ് നായ തിപ്പേഷിന്‍റെ വീട്ടിലെത്തിയത്. മരണത്തിന് പിന്നാലെ തിപ്പേഷിന്‍റെ വീട്ടിലേക്ക് ഒരു തെരുവ് നായയെത്തി. തുടര്‍ന്ന് തിപ്പേഷിന്‍റെ അമ്മയുടെ അടുത്തെത്തി അവരുടെ കൈയില്‍ തല ചായ്ച്ചു. മകന്‍റെ മരണത്തില്‍ തെരുവ് നായ അതിയായ ദുഃഖം രേഖപ്പെടുത്തുന്നത് പോലെയായിരുന്നു അത്. നായ മകന്‍റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയായിരുന്നെന്ന് തിപ്പേഷിന്‍റെ അമ്മ യശോദാമ്മ പറഞ്ഞു. "മകന്‍റെ ശവസംസ്കാരത്തിന് ശേഷം നായ ഞങ്ങളുടെ വീട്ടിലേക്ക് ...
Image
  യുപിഐ ഇടപാടിന് നിയന്ത്രണം വരുന്നു; ആദ്യതവണ പണം കിട്ടാൻ 4 മണിക്കൂർ ഇടവേള   ഗൂഗിൾ പേയും പേ ടിഎമ്മും ഫോൺ പേയും വാട്സാപ്പും വഴിയൊക്കെ പണമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ യുപിഐ ഇടപാടുകളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു.  രണ്ടുപേർ തമ്മിൽ ആദ്യമായി നടത്തുന്ന ഇടപാടിന് നാല് മണിക്കൂർ ഇടവേള കൊണ്ടുവരാനാണ് നീക്കം.. അതായത്, നിങ്ങൾ പണം ട്രാൻസ്ഫർ ചെയ്ത് നാലുമണിക്കൂറിന് ശേഷമേ ഉദ്ദേശിച്ച വ്യക്തിക്ക് പണം കിട്ടൂ. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിൽ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തേ എത്ര ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണമിടപാട് നടത്തിയിട്ടില്ലാത്ത ഒരാൾക്ക് പണമയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോഴാണ് നിയന്ത്രണം ബാധകമാകുക. യുപിഐ മാത്രമല്ല, മറ്റ് ഓൺലൈൻ  പണമിടപാടുകൾക്കും ഇത് ബാധകമാക്കാൻ നീക്കമുണ്ട്. റിയൽടൈം ഗ്രോസ് സെറ്റിൽമെൻ്റ് (RTGS), ഇമ്മീഡിയറ്റ്  പേയ്മെൻ്റ് സർവീസ് (IMPS) തുടങ്ങിയവയിലും ഇത് നടപ്പാക്കുമെന്നാണ് വിവരം. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ  കേന്ദ്രസർക്കാർ ഇന്ന് ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചിട...
Image
  അബിഗേൽ സാറയെ തെരഞ്ഞ് കേരളം; 6 വയസുകാരിയെ കാണാതായിട്ട് 13 മണിക്കൂര്‍, തെരച്ചിൽ ഊര്‍ജിതം കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി വ്യാപക തെരച്ചിൽ നടത്തി പൊലീസും നാട്ടുകാരും. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖ ചിത്രമാണ് പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോകുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.  ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം ഫോണും വിളിച്ചിരുന്നു. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം. പാരിപ്പള്ളിയിലെ ഒരു കടയിലെത്തിയ സംഘം കടയുടമയുടെ ഫോൺ വാങ്ങിയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. https://chat.whatsapp.com/LHrImjV0o558oUwKS73vWj
Image
  ഒന്നാം ക്ലാസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയതായി പരാതി കൊല്ലം: ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്ന് വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയതെന്നാണ് വിവരം. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റി കൊണ്ടുപോയെന്നാണ് പരാതി. ഹോണ്ട കമ്പനിയുടെ വെള്ള അമേസ് കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്.   കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു.
Image
  സഹകരണ ബാങ്കില്‍ കടബാധ്യത'; കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു കണ്ണൂര്‍: കണ്ണൂർ കണിച്ചാറിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറ‍ഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് ഈ മാസം 18ന് മേൽനടപടി നോട്ടീസ് ലഭിച്ചിരുന്നു. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ്‌ ആയിരുന്നു ആൽബർട്ട്.
Image
നിര്യാതനായി പി ടി പി മുഹമ്മദ്കുഞ്ഞി (75) കണ്ണൂർ :കമ്പിൽ ഹൈസ്‌കൂൾ മാനേജർ PTP മുഹമ്മദ് കുഞ്ഞി നിര്യാതനായി  പരേതരായ പന്ന്യങ്കണ്ടി PP ഉമ്മർ അബ്ദുല്ല യുടെയുംPTP മറിയത്തിന്റെയും മകനാണ്  ഭാര്യ കാഞ്ഞിരോട് മായൻ മുക്കിൽ ദാറുൽ സീനത്തിൽ മർഹും K T കുഞ്ഞിമുഹമ്മദ് ഹാജി യുടെ മകൾ PC കദീജ മക്കൾ : PC ഷബീന ,PC ഷാഹിർ  സഹോദരികൾ : PTP കുഞ്ഞിപാത്തുമ്മ , PTP ആമിന ,PTP സൈനബ  കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കമ്പിൽ പന്ന്യൻകണ്ടി കബർസ്ഥാനിൽ 
Image
  കണ്ണൂരിൽ 17 കാരി ഗർഭിണി; പ്രതിശ്രുത വരനെതിരെ പോക്സോ                                                                                                                    *കണ്ണൂർ:* പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച ശേഷം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പ്രതിശ്രുത വരനെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ പരാതി പ്രകാരമാണ് കേസ്. എടക്കാട് സ്വദേശിയായ 26കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂൺ മാസം 8നാണ് സ്റ്റേഷൻ പരിധിയിലെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി യുവാവിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞത്. പെൺകുട്ടിക്ക് 18 വയസു തികഞ്ഞാൽ വിവാഹം നടത്താനായിരുന്നു കാരണവന്മാരുടെ തീരുമാനം. ഇതിനിടെ ഇരുവരും ശാരീരികമായി ബന്ധപ്പെടുകയും ഗർഭിണി...
Image
  താങ്ങ്ത നാഷണൽ  ചാമ്പ്യൻഷിപ്പിൽ . സായന്തിന്   വെള്ളി മെഡൽ   കണ്ണൂർ : ജാർഖണ്ഡ് റാഞ്ചിയിൽ നടക്കുന്ന 29 മത് നാഷണൽ താങ്ങ്ത ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനമായി വെള്ളി മെഡൽ ...28 വർഷത്തിനിടയിൽ മത്സരിച്ചു പരിചയമുള്ള വിവിധ സംസ്ഥാന ടീമുകളോട് ഏറ്റുമുട്ടിയാണ് ആദ്യമായി മത്സരിക്കാനെത്തിയ കേരളം മെഡൽ നേടിയത് ... കണ്ണൂർ  മാവിലായി കീഴറ സ്വദേശി എ സായന്ത്  ആണ്  62   കിലോഗ്രാം സീനിയർ വിഭാഗം ഇനത്തിൽ വെള്ളി നേടിയത്. ആദ്യമായാണ് താങ്ങ്ത ചാമ്പ്യൻഷിപ്പിൽ സായന്ത് പങ്കെടുക്കുന്നത് .കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘത്തിലെ കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ കീഴിൽ കളരി അഭ്യസിച്ച് വരികയാണ്. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കോച്ചുമായ മട്ടന്നൂർ സ്വദേശി ജീവരാജന്റെ നേതൃത്വത്തിലുള്ള കഠിന പരിശ്രമമാണ് മെഡൽ നേട്ടത്തിൽ എത്തിയത് കീഴറയിലെ സി അജിത് കുമാറിൻ്റെയും എ ധന്യയുടെയും മകനാണ് 19 കാരമായ സായന്ത്.
Image
  ഹെലികോപ്‌റ്റർ വഴി വീണ്ടും അവയവമാറ്റം; ദാനം ചെയ്യുന്നത് സ്റ്റാഫ് നേഴ്സിൻ്റെ അവയവങ്ങൾ; ഹൃദയം 16കാരന് തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലെത്തി. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരിനാരായണനുവേണ്ടിയാണ് ഹൃദയമെത്തിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത് ഡോ ജോസ് ചാക്കോ പെരിയപുരമാണ്. ആറു പേർക്കാണ് സെൽവിനിലൂടെ പുതുജീവിതത്തിലേക്ക് എത്തുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. കണ്ണുകൾ തിരുവനന്തപുരം കണ്ണ് ആശുപത്രിയിലെ രണ്ടു രോ​ഗികൾക്ക് നൽകും. കന്യാകുമാരി വിളവിൻകോട് സ്വദേശിയാണ് സെൽവിൻ. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിച്ചത്. ​ഗതാ​ഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയായിരുന്നു അവയവങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. നവംബർ 24നാണ് സെൽവിൻ മരിച്ചത്. തുടർന്ന് ഭാര്യ അവയവ ദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന...
Image
  അയണ്‍ ഡോം ഹാക്ക് ചെയ്ത ഫലസ്തീനിയന്‍ ഹാക്കറെ മലേഷ്യയില്‍ വെച്ച് പിടികൂടി മൊസാദ്; മോചിപ്പിച്ച് തുര്‍ക്കി ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദില്‍ നിന്നും ഫലസ്തീനി ഹാക്കറെ മോചിപ്പിച്ച് തുര്‍ക്കി ദേശീയാന്വേഷണ ഏജന്‍സി. 2015ലും 2016ലും ഇസ്‌റാഈലിന്റെ അയണ്‍ഹോം ഹാക്ക് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി കുപ്രസിദ്ധിയാര്‍ജ്ജിച്ച ഹാക്കറായ ഒമറിനെയാണ് അവധി  ആഘോഷിക്കാനെത്തിയ വേളയില്‍ മലേഷ്യയില്‍ വെച്ച് മൊസാദ് പിടികൂടിയത്. അയണ്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി അല്‍ ഖസാം ബ്രിഗേഡിനെ സഹായിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെ ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായിരുന്നു ഒമര്‍. ഗാസയിലെ ഇസ്‌ലാമിക്  യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ ബിരുദം നേടിയ ഒമര്‍ ഇസ്‌റാഈലിന്റെ നോട്ടുപ്പുള്ളിയായതോടെ തുര്‍ക്കിയിലേക്ക് കടക്കുകയായിരുന്നു. ചോദ്യം ചെയ്യലിനെന്ന വ്യാജേന ഒമറിനെ തെല്‍ അവീവിലേക്ക് കടത്താന്‍ മൊസാദിന് പദ്ധതിയുണ്ടെന്നറിഞ്ഞ  എംഐടി ഇതിനെക്കുറിച്ച് ഒമറിന് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതല്‍ എന്നോണം യുവാവിന്റെ ഫോണില്‍ ഒരു ട്രാക്കിംഗ് സോഫ്റ്റ്‌വെയറും എംഐ...
Image
  മലയാളികള്‍ ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍; 182 രാജ്യങ്ങളിലും കേരളത്തില്‍ നിന്ന് ജോലി തേടി എത്തുന്നവര്‍ പ്രവാസികള്‍ക്കായുള്ള കേരള സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സിന്റെ കണക്ക് പ്രകാരം ലോകത്തെ 195 രാജ്യങ്ങളില്‍ 182 എണ്ണത്തിലും മലയാളികള്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. യു.എ.ഇയിലാണ് മലയാളികള്‍ കൂടുതല്‍ ജോലി തേടി എത്തുന്നതെന്നും നോര്‍ക്കയുടെ ഔദ്യോഗിക കണക്ക് പ്രകാരം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍ക്കയുടെ 2018 മുതല്‍ 2022 വരെയുള്ള പ്രവാസി തിരിച്ചറിയല്‍ രജിസ്‌ട്രേഷന്‍ കണക്ക് പ്രകാരമുള്ള വിവരമാണ് ഇത്. ഔദ്യോഗിക കണക്ക് ഇതാണെങ്കിലും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തതടക്കം നിരവധി പേര്‍ ഇനിയും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ജോലി തേടി ലോകത്ത് ഏകദേശം എല്ലായിടത്തും മലയാളികള്‍ എത്തുന്നുണ്ട് എന്നതാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി.കെ. പറഞ്ഞു. പ്രാവാസി ഐഡി രജിസ്‌ട്രേഷന്‍ ചെയ്യുന്നത് വഴി അത്യാഹിതങ്ങള്‍ക്ക് നാല് ലക്ഷം വരെയുള്ള ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല. രജിസ്‌ട്രേഷന്‍ ചെയ്യുന്നത് വഴി അടിയന്തര ഘട്ടങ്ങളില്‍ സ...
Image
  ജില്ലാ ഫാമിലി കോണ്‍ഫറന്‍സ് നവംബര്‍ 26 ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കണ്ണൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മറ്റി 26 - ന് ഞായര്‍ വൈകു: 4 മണി മുതല്‍ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന വിപുലമായ ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍  അറിയിച്ചു.  'വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.  സ്ത്രീകളടക്കം ആയിരങ്ങള്‍ക്ക് സമ്മേളനം വീക്ഷിക്കാനുള്ള വിശാലമായ പന്തല്‍ മൈതാനിയില്‍ ഒരുങ്ങി.  കുടുംബം  നേരിടുന്ന വെല്ലുവിളികള്‍ അപഗ്രഥിച്ച് പരിഹാരം നിര്‍ദ്ദേശിക്കുക, ലഹരി, ലെംഗിക വൈകൃതങ്ങള്‍, മാതാപിതാക്കളുടെ ഒറ്റപ്പെടല്‍, കുടുംബ ശൈഥില്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന പരിഹാരങ്ങള്‍ ബോധ്യപ്പെടുത്തലാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം. പിതാവ്, മാതാവ്, മക്കള്‍, ഇണകള്‍ വയോധികര്‍ തുടങ്ങിയ എല്ലാവരും കുടുംബം എന്ന സ്ഥാപനത്തെ സംരക്ഷിക്കാന്‍ നിര്‍വഹിക്കേണ്ട കടമകള്‍ സംബന്ധിച്ച പ്രായോഗിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.  സ...
Image
  ഗിരിജ ടീച്ചർ നിര്യാതയായി മുണ്ടേരി കച്ചേരിപറമ്പ് ശ്രെയസിൽ കെ ഗിരിജ ടീച്ചർ നിര്യാതയായി.മുണ്ടേരി സെൻട്രൽ യു പി സ്കൂൾ മുൻ ഗണിത അദ്യാപികയാണ്.ആദര സൂചകമായി വെള്ളിയാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു ഭർത്താവ് ഗംഗാദരൻ മാസ്റ്റർ  മക്കൾ ശ്രീലാൽ, ശ്രീലേഖ, ശ്രീലേഷ്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്  
Image
  എസ്. ശ്രീശാന്തിനെതിരെ കണ്ണൂരില്‍ വഞ്ചനാക്കേസ്, 18,70,000 തട്ടി; വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു കണ്ണൂര്‍ : മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരില്‍ വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ നല്‍കിയ ഹര്‍ജിയിലുണ്ട്.
Image
  ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഡ്രൈവർ മരിച്ചു                                                                                                                       *ചൊവ്വ:* യാത്രക്കിടയിൽ കാൽനടയാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടത്തിന് സമീപം പദ്മാലയത്തിൽ അനീഷ് (42) ആണ് മരിച്ചത്. അച്ഛൻ പദ്‌മനാഭൻ. അമ്മ വസുമതി. അവിവാഹിതനാണ്. സഹോദരങ്ങൾ: ബിന്ദു, മനോഹരൻ, ഷനിൽ. ബുധനാഴ്ച പുലർച്ചെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ ആയിരുന്നു അന്ത്യം. റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനട യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇക്കഴിഞ്ഞ 12-ന് വൈകീട്ട് 4.45-ഓടെ വലിയന്നൂരിൽ ആയിരുന്നു അപകടം.
Image
  കുട്ടികൾ ശത്രുത തീർക്കാൻ നഞ്ചക്ക് ആയുധമാക്കുന്നു; ആർഡിഎക്സ് സിനിമ പ്രചോദനമെന്ന് പൊലീസ് കൊച്ചി നഗരത്തിൽ കുട്ടികൾ തമ്മിലുള്ള അക്രമത്തിൽ നഞ്ചക്ക് പ്രധാന ആയുധമാകുന്നുവെന്ന് പൊലീസ്. ആർഡിഎക്സ് സിനിമ ഇറങ്ങിയശേഷമാണ് ഈ മാറ്റമെന്നും പൊലീസ് വ്യക്തമാക്കി. നഞ്ചക്ക് ഉപയോഗിച്ചുള്ള അക്രമത്തിൽ ഏൽക്കുന്നത് മാരകമായ പരുക്കാണെന്നും പൊലീസ് പറയുന്നു. യുവാക്കൾ ശത്രുത തീർക്കാൻ നഞ്ചക്ക് ഉപയോഗിക്കുന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ്. പരിശീലനം ലഭിക്കാത്തവർ നഞ്ചക്ക് ഉപയോഗിച്ചാൽ സ്വയം പരുക്കേൽക്കാനും സാധ്യതയുണ്ട്. വിഷയത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ നിർദേശിച്ചു.
Image
  മറ്റൊരു മഹാമാരി? ചൈനയില്‍ കുട്ടികളില്‍ 'നിഗൂഢ' ന്യൂമോണിയ പടരുന്നു, ആശങ്ക ബീജിങ്: കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാത്ത ചൈനയെ ഭീതിയിലാഴ്ത്തി മറ്റൊരു രോഗം പടര്‍ന്നു പിടിക്കുന്നു. നിഗൂഢമായ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നുപിടിക്കുന്നത്.  രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നു. ബീജിങിലെയും ലിയോണിങിലെയും ആശുപത്രികൾ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.  സ്കൂളുകള്‍ അടച്ചിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനകം ബീജിങിലെ പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ് കുട്ടികളില്‍ പടരുന്ന ശ്വാസകോശ രോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന ചൈനയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. മനുഷ്യരിലും മൃഗങ്ങളിലും പകര്‍ച്ച വ്യാധികള്‍ നിരീക്ഷിക്കുന്ന  പ്ലാറ്റ്ഫോമായ പ്രോമെഡ് (ProMed) കുട്ടികളില്‍ പടരുന്ന ന്യൂമോണിയയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി...
Image
  പതിമൂന്നുകാരനെ പീഡിപ്പിച്ച മതപ്രഭാഷകൻ  അറസ്റ്റിൽ മലപ്പുറത്ത് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത് തന്നെ നിരന്തരമായി പീഡിപ്പിച്ചു എന്നാണ് മതപ്രഭാഷകന് എതിരെ കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാക്കിർ ബാഖവി പിടിയിലായത്. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി. കുട്ടി സ്കൂൾ ടീച്ചറോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടർന്നാണ് വഴിക്കടവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, വഴിതെറ്റുന്ന യുവത്വം തുടങ്ങിയ വിഷയങ്ങളിലെ ഷാക്കിർ ബാഖവിയുടെ മതപ്രഭാഷണങ്ങൾ വൈറലാണ്.
Image
  കോച്ച് മാറിക്കയറി; തീവണ്ടിയിൽ നിന്ന് സ്ത്രീയെയും മകളെയും ടി ടി ഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി                                                                                                                      ജനറൽ കോച്ചിൽ സ്ഥലമില്ലാത്തതിനാൽ സ്ലീപ്പർ കോച്ചിൽ കയറാൻ ശ്രമിച്ച യുവതിയെയും മകളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടതായി പരാതി. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി വി കെ ഹൗസിൽ ഷരീഫയാണ് കോഴിക്കോട് റെയിൽവേ പൊലീസിൽ പരാതി നൽകിയത്. ചൊവ്വ വൈകിട്ട് ആറോടെയാണ് സംഭവം. നേത്രാവതി എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ കാലുകുത്താൻ സ്ഥലമില്ലാത്തതിനാൽ എസ് രണ്ട് സ്ലീപ്പർ കോച്ചിൽ കയറാൻ ശ്രമിക്കുന്നതിനിടെ ടിടിഇ തള്ളിയിട്ടുവെന്നാണ് പരാതി. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആവശ്യത്തിന് ട്രെയിനും ജനറ...
Image
  ലോകകപ്പ് യോഗ്യത: മാറക്കാനയില്‍ നാളെ അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടം; ഇന്ത്യൻ സമയം, മത്സരം കാണാനുള്ള വഴികള്‍ ലോകകപ്പ് യോഗ്യത മത്സരത്തിൽ നാളെ അര്‍ജന്‍റീന-ബ്രസീൽ സൂപ്പര്‍പോരാട്ടം. മാറക്കാന സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാവിലെ ആറിനാണ് കളി തുടങ്ങുക. ഇന്ത്യയില്‍ ഫാന്‍കോഡ് ആപ്പില്‍ മത്സരം തത്സമയം കാണാനാകും. ബ്രസീൽ ഫുട്ബോളിന്‍റെ ഹൃദയഭൂമിയായ മാറക്കാന സ്റ്റേഡിയം ചിരവൈരികളായ അര്‍ജന്‍റീനയ്ക്കും പ്രിയപ്പെട്ടതാണ്. കാരണം കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ വിശ്വകിരീടത്തിലേക്കുള്ള പ്രയാണം തുടങ്ങിയത് ഇവിടെ നിന്നായിരുന്നു. മാറക്കാനയിൽ ബ്രസീലിനെ എയ്ഞ്ചൽ ഡി മരിയയുടെ ഒറ്റ ഗോളിൽ തോൽപ്പിച്ച് കോപ്പ് അമേരിക്ക കിരീടത്തോടെ തുടങ്ങിയ അര്‍ജന്‍റീന ആ കുതിപ്പ് അവസാനിപ്പിച്ചത് ഖത്തറിൽ ലോകകകിരീടത്തോടെ. മാറക്കാനയിൽ വീണ്ടും കണ്ടുമുട്ടുകയാണ് അര്‍ജന്‍റീനയും ബ്രസീലും. മറ്റൊരു ലോകകപ്പിന്‍റെ യോഗ്യതക്കായി. തോൽവിയുടെ ക്ഷീണത്തിലാണ് ഇരുകൂട്ടരും നാളെ ഇറങ്ങുന്നത്. ലോക ചാമ്പ്യന്മാരുടെ വിജയ പരമ്പരയ്ക്ക് അവസാനമിട്ടത് യുറുഗ്വെ ആയിരുന്നു. എതിരാല്ലാത്ത രണ്ട് ഗോളിനായിരുന്നു കഴിഞ്ഞ കളിയില്‍ അര്‍ജന്‍റീന യുറുഗ്വേയോട് തോറ്റത...
Image
 ' മോദിയെത്തും വരെ ഇന്ത്യൻടീം നന്നായി കളിച്ചു, ദുശ്ശകുനം എത്തിയതോടെ കളി തോറ്റു'; മോദിക്കെതിരെ രാഹുൽ ഗാന്ധി ദില്ലി: ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്.  മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു, എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു-രാഹുൽഗാന്ധി വിമർശിച്ചു. മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്‍റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്‍റെയും ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രോഹിത്തിനെയും കോലിയെയും തോളില്‍ തട്ടി ആശ്വസിപ്പിച്ചു. പത്ത് കളികള്‍ ജയി...
Image
  ഇന്ത്യയുടെ തോല്‍വി താങ്ങാനായില്ല; ഹൃദയാഘാതത്തില്‍ യുവാവിന് മരണം ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി താങ്ങാനാകാത്തതിനെത്തുടര്‍ന്ന് 35കാരന് ദാരുണാന്ത്യം. തോല്‍വിയുടെ വേദനയില്‍  ഹൃദയാഘാതം മൂലം യുവാവ് മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയിലാണ് ദാരുണ സംഭവം. ബെംഗളൂരുവില്‍ സോഫ്റ്റ്‌‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന ജ്യോതിഷ് കുമാര്‍ യാദവ്എന്ന യുവാവാണ് മരിച്ചത്. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു ജ്യോതിഷ്. തിരികെ ബെംഗലൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.   ഞായറാഴ്ച കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ടിവിയില്‍ ലോകകപ്പ് ഫൈനല്‍ കാണുമ്പോഴാണ് ജ്യോതിഷിന് ഹൃദയാഘാതം ഉണ്ടായത്. കളി കണ്ടു കഴിഞ്ഞ ഉടനെ തന്നെ ജ്യോതിഷിന് നെഞ്ചുവേദന അനുഭവപ്പെടുകയും ബോധരഹിതനാകുകയും ചെയ്തു. ഉടന്‍ തന്നെ കുടുംബം ജ്യോതിഷിനെതിരുപ്പതി ശ്രീ വെങ്കടേഷ്വര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.   ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 ന് ഓള്‍ ഔട്ട് ആയതുമുതല്‍ ജ്യോതിഷ് കടുത്ത ഉത്കണ്ഠയിലും മാനസ...
Image
  തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ് തൃശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. തൃശൂര്‍ ഈസ്റ്റ് പോലീസ് മുളയം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു.
Image
കരുനാഗപ്പള്ളിയിലെ മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ അന്തരിച്ചു കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുൻ എംഎൽഎ ആർ. രാമചന്ദ്രൻ (62) അന്തരിച്ചു. കരൾ സംബന്ധമായ ലോ​ഗത്തിന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ പുലർച്ചെ 4.30ന് ആയിരുന്നു അന്ത്യം. സിപിഐ മുൻ ജില്ലാ സെക്രട്ടറിയാണ് ആർ. രാമചന്ദ്രൻ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ സിപിഐ സ്ഥാനാർത്ഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാകും. ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും ഇന്ന് പൊതുദർശനം ഉണ്ടാകും. സംസ്കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ നടക്കും.