Posts

Showing posts from November, 2022
Image
എം എൽ എ  സജീവ് ജോസഫിന്റെ  മാതാവ്  ചിന്നമ്മ ജോസഫ് അന്തരിച്ചു ഇരിട്ടി: ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫിന്റെ  മാതാവ്  ഉളിക്കൽ മുണ്ടാനൂരിലെ  ചിന്നമ്മ ജോസഫ്  (75) അന്തരിച്ചു.    ഭർത്താവ്: എ. കെ. ജോസഫ്.  മറ്റ് മക്കൾ: രാജീവ് ജോസഫ് ( ഡൽഹി),  ജനീവ് ജോസഫ് ( ജില്ലാ ബാങ്ക് മയ്യിൽ ബ്രാഞ്ച് ) മരുമക്കൾ: മോളി രാജീവ് ( ലേഡി ഹാഡിങ് മെഡിക്കൽ കോളേജ് ഡൽഹി), ബ്യൂട്ടി സജീവ് ( സെന്റ് ജോസഫ് യുപി സ്കൂൾ കുന്നോത്ത് ), ബിന്ദു ജനീവ്. സംസ്ക്കാരം പിന്നീട
Image
  കളികഴിഞ്ഞയുടൻ ഓടിയെത്തി ഉമ്മയ്ക്ക് ഉമ്മ കൊടുത്ത് മൊറോക്കൊയുടെ ഹകീമി; ചിത്രം വൈറൽ ദോഹ: ഫുട്ബാൾ ഓരോരുത്തരെയും വൈകാരികമായി എങ്ങനെ സ്വാധീനിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകം കണ്ടത്. അർജന്റീനയെ സൗദിയും ജർമനിയെ ജപ്പാനും ബെൽജിയത്തെ മൊറോക്കൊയും അട്ടിമറിച്ചപ്പോൾ അത്തരത്തിൽ നിരവധി മുഹൂർത്തങ്ങൾക്ക് ലോകം സാക്ഷിയായി. ആദ്യ മത്സരത്തിൽ തോറ്റ് നിലനിൽപ് തന്നെ പ്രതിസന്ധിയിലായ അർജന്റീനക്കായി മെക്സിക്കോക്കെതിരെ ലയണൽ മെസ്സി ഗോൾ നേടിയപ്പോൾ അസിസ്റ്റന്റ് കോച്ചും മുൻ അറ്റാക്കിങ് മിഡ്ഫീൽഡറുമായ പാ​​േബ്ലാ ഐമർ ഗാലറിയിലിരുന്ന് കണ്ണീർ വാർക്കുകയായിരുന്നു. ലോക രണ്ടാം റാങ്കുകാരായ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളിന് മലർത്തിയടിച്ച മൊറോക്കൻ വീരഗാഥയാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ ചർച്ച. ബെൽജിയത്തിന്റെ പരാജയം ബ്രസൽസിൽ കലാപത്തിന് വരെ ഇടയാക്കിയപ്പോൾ മൊറോക്കൊ അതുല്യ വിജയത്തിൽ മതിമറന്നാഹ്ലാദിക്കുകയാണ്. ഇതുവരെ ലോകകപ്പില്‍ രണ്ടുമത്സരങ്ങള്‍ മാത്രം ജയിച്ച മൊറോകൊക്കിത് അട്ടിമറി മാത്രമല്ല, 24 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ലോകകപ്പ് വിജയം കൂടിയാണ്. ഗ്രൂപ്പില്‍ തന്നെ ഒന്നാം സ്ഥാനത്തെത്തി അവര്‍ ആഫ്രിക്കയുടെ അഭിമാനമാവ...
Image
  മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും വിവാഹിതരായി നടി മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ചെന്നൈയിലെ റിസോർട്ടിൽ നടന്ന വിവാഹത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഗൗതം കാര്‍ത്തിക് സഹായിച്ചുവെന്നാണ് പ്രണയം തുറന്നുപറഞ്ഞ് മഞ്‍ജിമ സമൂഹമാധ്യമത്തിൽ എഴുതിയിരുന്നത്. നടൻ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നം ചിത്രം 'കടലി'ലൂടെ നായകനായി. 'ഓഗസ്റ്റ് 16, 1947' ആണ് ഗൗതം കാര്‍ത്തിക്കിന്റെ പുതിയ ചിത്രം. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ. ബാലതാരമായി എത്തിയ മഞ്ജിമ 'കളിയൂഞ്ഞാല്‍' എന്ന ചിത്രത്തോടെയാണ് തുടങ്ങിയത്. 2015ൽ 'ഒരു വടക്കൻ സെല്‍ഫി'യിൽ നായികയായി. പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം സജീവമായി. ദേവരാട്ടം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
Image
  ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏഴിലോട്ടെ പൊയിൽ ഇബ്രാഹിം (43) ആണ് മരിച്ചത്. പരിക്കേറ്റ ഓലയമ്പാടിയിലെ സുധീഷിനെ(29) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്നലെ രാത്രിയിലാണ് ഏഴിലോട് ജംഗ്ഷനില്‍ വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ പരിയാരത്തു നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുെവങ്കിലും മരണപ്പെട്ടു. പിലാത്തറയിലെ സഫിയ പെയിന്റ്‌സിലെ ജീവനക്കാരനാണ്.  പരേതനായ ഹസന്‍കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീറ. മക്കള്‍: ഇര്‍ഫാന്‍, ഇമ്രാന്‍, അഖീദ മറിയം, ഇഹ്‌സാന്‍.  പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കബറടക്കം നാളെ (തിങ്കള്‍) ഉച്ചക്ക് 12 ന് കുഞ്ഞിമംഗലം ജുമാഅത്ത്പള്ളി കബര്‍സ്ഥാനില്‍ നടക്കും.
Image
  മുണ്ടേരി സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി മുണ്ടേരി: മൂലക്കൽ ഇബ്രാഹിം ( ഉമ്പായി ) സൗദി അറേബ്യയിൽ നിര്യാതനായി. മാതാവ് ആമിന ഭാര്യ ഖയറുനി മക്കൾ ഇർഷാദ്, ഇർഫാന, ഇഷാം മരുമകൻ ഫാരിസ് സഹോദരങ്ങൾ ഇമ്പിച്ചി അലി, സിദ്ധിഖ്, റാസിഖ്, റഷീദ, സൗദത്ത്, ഖയറുന്നിസ
Image
  മുത്താരംകുന്ന് പി ഒയിലെ ഫയൽവാൻ, നടൻ മിഗ്‌ദാ‌ദ് അന്തരിച്ചു തിരുവനന്തപുരം: സിബി മലയിൽ ചിത്രമായ മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ രാജൻപിള‌ളയെ അനശ്വരമാക്കിയ നടൻ മിഗ്‌ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യമുണ്ടായത്. 1982ൽ പുറത്തിറങ്ങിയ 'ആ ദിവസം' ആണ് ആദ്യ ചിത്രം. നടനും മുൻ ദേശീയ വോളിബോൾ താരവുമായിരുന്നു മിഗ്‌ദാദ്.സ്‌കൂൾ, കോളേജ് കാലഘട്ടത്തിൽ യുവജനോത്സവങ്ങളിൽ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് മിഗ്‌ദാദ് പ്രതിഭ തെളിയിച്ചത്. പോസ്‌റ്റൽ ആന്റ് ടെലഗ്രാഫ് ഉദ്യോഗസ്ഥനായി 2010ൽ വിരമിച്ചു. ആനയ്‌ക്കൊരുമ്മ, പൊന്നുംകുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്‌പീക്കിംഗ് തുടങ്ങി ചിത്രങ്ങളിൽഅഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയ്‌നിൽ എവിആർഎ-12 എക്‌സിലാണ്താമസിച്ചിരുന്നത്. റഫീക്കാ മിഗ്‌ദാദാണ് ഭാര്യ മക്കൾ മിറ മിഗ്‌ദാദ്, റമ്മി മിഗ്‌ദാദ്. ഖബറടക്കം കൊല്ലം പോളയത്തോട് ജുമാ മസ്‌ജിദിൽ നാളെ രാവിലെ 11.30ന്.
Image
  എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു കോഴിക്കോട് : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം വഫാത്തായി. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്കാരം രാവിലെ ഒൻപത് മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിൽ നടക്കും. ഖബറടക്കം വൈകീട്ട് നാല് മണിക്ക് കൊടുവള്ളിക്കടുത്ത കരുവംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.  കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയ്യ വൈസ് പ്രസിഡന്റും മർകസിലെ സീനിയർ മുദരിസുമായിരുന്നു. ‘ചെറിയ എ പി ഉസ്താദ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
Image
  വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ അഞ്ചുവയസുകാരൻ മരിച്ചു; പിതാവിന്റെ ബിസിനസ് പങ്കാളി അറസ്റ്റിൽ മേപ്പാടി: നെടുമ്പാല പള്ളിക്കവലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ അഞ്ചു വയസുകാരൻ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ ഭാര്യ അനില മകൻ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡിൽവെച്ചാണ് രണ്ടുപേർക്കും വെട്ടേറ്റത്. അയൽവാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പിൽ ജിതേഷ് (45) ആണ് ആക്രമിച്ചത്. അനിലയ്ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. ഇരുവരും മേപ്പാടി ഡി.എം. വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നിലഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മേപ്പാടി എസ്.ഐ. വി.പി. സിറാജിന്റെ നേതൃ...
Image
  മൂസ്സ മാസ്റ്റർ നിര്യാതനായി കാഞ്ഞിരോട്: മുൻ കൂടാളി ഹൈസ്കൂൾ അധ്യാപകനും കാഞ്ഞിരോട് മുസ്ലീം ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡൻറും KMJ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുൻ പ്രിൻസിപ്പളും ആയിരുന്ന C .P. മൂസ്സ മാസ്റ്റർ നിര്യാതനായി. ഖബറടക്കം 3 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.
Image
  പുല്ല് പറിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതി മരിച്ചു മലപ്പുറത്ത് പാമ്പുകടിയേറ്റ് യുവതി മരിച്ചു. മലപ്പുറം എടക്കര മുപ്പിനി സ്വദേശി അന്നമ്മ ബാബു (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് പുല്ലു പറിക്കുന്നതിനിടയിലാണ്അന്നമ്മ ബാബുവിന് പാമ്പു കടിയേറ്റത്.
Image
  എഴുത്തുകാരനും നടനുമായ ബി.ഹരികുമാർ അന്തരിച്ചു തിരുവനന്തപുരം∙ എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി.ഹരികുമാർ അന്തരിച്ചു. മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂർ ഭാസിയുടെ അനന്തരവനും സി.വി. രാമൻ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അടൂർ ഭാസിയെക്കുറിച്ച് അടൂർ ഭാസി ഫലിതങ്ങൾ, ചിരിയുടെ തമ്പുരാൻ എന്നീ രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 14 നോവലുകളും നൂറിലേറെ കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. താവളം, പകൽ വിളക്ക്, മാരീചം, ചക്രവർത്തിനി, ഡയാന, കറുത്ത സൂര്യൻ, ഗന്ധർവ്വൻ പാറ, കണ്മണി, അപരാജിത, വാടാമല്ലിക, കാമിനി, ഭൂരിപക്ഷം, അപഹാരം, രഥം എന്നീ നോവലുകളും അഗ്നിമീളേ പുരോഹിതം എന്ന കഥാസമാഹാരവുമാണ് മറ്റു പ്രധാന കൃതികൾ. നിരവധി ടെലിവിഷൻ സീരിയലുകൾക്കും ടെലിഫിലിമുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. സന്യാസിനി എന്ന ചലച്ചിത്രത്തിനും തിരക്കഥയെഴുതി. ശ്രീരേഖയാണ് ഭാര്യ, മകൻ - ഹേമന്ത്.
Image
  മാണിയൂർ സ്വദേശി ട്രയിനിൽ നിന്ന് വീണ് മരിച്ചു എറണാകുളത്തേക്കുള്ള യാത്രാമധ്യേ മാണിയൂർ സ്വദേശിയായ യുവാവ് പട്ടാമ്പിക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു. മാണിയൂർ വേശാല നെല്ലിയോട്ട് വയലിലെ ചന്ദ്രത്തിൽ അനീഷ് (32) ആണ് മരിച്ചത്. പരേതനായ ഗോവിന്ദൻ - ദയമന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രതീഷ് (ഡ്രൈവർ), അഖിലേഷ് (പോലീസ്, എ.ആർ ക്യാമ്പ് കണ്ണൂർ). സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.
Image
പയ്യന്നൂർ പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പിനെ കണ്ടെത്തി കണ്ണൂർ: പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പ്. ഇന്നലെ രാവിലെ പയ്യന്നൂർ പോസ്റ്റ് ഓഫിസിൽ തപാൽ ഉരുപ്പടികളുമായി വന്ന ബാഗിലാണ് പാമ്പിനെ കണ്ടത്. ബാഗുകൾ പൊട്ടിച്ച് ഉരുപ്പടികൾ മേശപ്പുറത്ത് തള്ളുമ്പോഴാണ് മേൽവിലാസമില്ലാതെ പാമ്പും മേശപ്പുറത്ത് വീണത്. കണ്ണൂർ ആർഎംഎസിൽ പോസ്റ്റൽ അധികൃതർ വിവരം നൽകി. പാമ്പ് ബാഗിൽ വന്ന വഴി കണ്ടെത്താൻ പോസ്റ്റൽ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
Image
  സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ അന്തരിച്ചു ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ അന്തരിച്ചു. 80 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നഗരത്തിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലർച്ചെ നാലോ​ടെ മരിച്ചു .ടി.ഡി.പി നേതാവ് ജയ് ഗല്ലയുടെ ഭാര്യാ പിതാവ് കൂടിയാണ് കൃഷ്ണ. 1980 കളിൽ കോൺഗ്രസിൽ ചേർന്ന് എം.പിയായിരുന്നു. രാജീവ് ഗമാന്ധിയുടെ വധത്തിനു ശേഷം രാഷ്ട്രീയം വിട്ടു. ഭാര്യ ഇന്ദിര ദേവി സെപ്റ്റംബറിലാണ് മരിച്ചത്. മൂത്ത മകൻ രമേഷ് ബാബു ജനുവരിയിൽ മരിച്ചിരുന്നു. 
Image
  ഛായാഗ്രാഹകൻ പപ്പു അന്തരിച്ചു കൊച്ചി: ഛായാഗ്രാഹകൻ പപ്പു (സുധീഷ് പപ്പു, 44) അന്തരിച്ചു. കുറച്ച് നാളുകളായി അമിലോയിഡോസിസ് എന്ന അപൂർവ്വ രോഗത്ത തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം തൃപ്പൂണിത്തുറയിലാണ് പപ്പുവിനിന്റെ ജനനം. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം. മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത 'ചാന്ദ്നി ബാർ' എന്ന ബോളിവുഡ് ചിത്രത്തിൽ അസിസ്റ്റന്റ് ഛായാഗ്രാഹകനായാണ് തുടക്കം. പിന്നീട് ടി.കെ രാജീവ് കുമാറിന്റെ ശേഷം അനുരാഗ് കശ്യപിന്റെ 'ദേവ് ഡി' തുടങ്ങിയ ചിത്രങ്ങളിലും സഹായിയായി പ്രവർത്തിച്ചു. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ 'അന്നയും റസൂലും', 'കമ്മട്ടിപ്പാടം', 'തുറമുഖം' എന്നീ ചിത്രങ്ങളിൽ സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകനായി പ്രവർത്തിച്ചു. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ 'സെക്കൻഡ് ഷോ'യിലൂടെ അദ്ദേഹം സ്വതന്ത്ര ഛായാഗ്രഹകനായി. പിന്നീട് 'ഡി കമ്പനി', 'റോസ് ഗിറ്റാറിനാൽ', 'മൈ ഫാൻ രാമു', ' ഞാൻ സ്റ്റീവ് ലോപ്പസ്', 'കൂതറ', 'അയാൾ ശശി', 'ആനയെ പൊക്കിയ പാപ്പാൻ', 'ഈട', 'ഓട്...
Image
  കേരളത്തിലെ ഏറ്റവും വലിയ"മെസ്സി" കട്ട് ഔട്ട് ഉയർത്തി കണ്ണൂർ കക്കാടുള്ള അർജന്റീന ആരാധകർ  കണ്ണൂർ: ഖത്തർ വേൾഡ് കപ്പിന് എട്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 65 അടി നീളമുള്ള മെസ്സിയുടെ കൂറ്റൻ കട്ട് ഔട്ട് ഉയർത്തിരിക്കുകയാണ് കക്കാടുള്ള അർജന്റിനൻ ആരാധകർ. പശ്ചിമേശ്യയിൽ ആദ്യമായി എത്തുന്ന ഫുട്ബോൾ മാമാങ്കത്തിന് ഇങ്ങ് കേരളത്തിലെ തെരുവോരങ്ങളും ഓരോ ടീമിന്റെയും ആരാധകർ ഏറ്റെടുത്തു കയിഞ്ഞു.  ഖ​ത്ത​റി​ൽ ഇ​ത്ത​വ​ണ അർജന്റീന ക​പ്പ​ടി​ക്കും എ​ന്ന് ഇ​വി​ട​ത്തെ ആ​രാ​ധ​ക​ർ ഒ​രു​പോ​ലെ പ​റ​യു​ന്നു. അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്തെ ബ്രസീൽ , പോ​ർ​ചു​ഗ​ൽ, ജ​ർ​മ​നി, സ്പെ​യി​ൻ ഉ​ൾ​പ്പെ​ടെ മ​റ്റു ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രും ലോ​ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​പ്പ​ത്തി​നൊ​പ്പം ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​രും കൊ​ടി തോ​ര​ണ​ങ്ങ​ളും മ​റ്റും കെ​ട്ടി പ്ര​ദേ​ശ​ത്തെ ഭം​ഗി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
Image
  ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ യുവതി മരിച്ചു കോഴിക്കോട്: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിൻ ആണ് ശനിയാഴ്ച മരിച്ചത്. ഭർത്താവ് ഷാനവാസ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നാളായി യുവതിയും ഭർത്താവും അകന്ന് കഴിയുകയായിരുന്നു. തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് ഷാനവാസ് യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറാനുള്ള ശ്രമം വീട്ടുകാർ അറിഞ്ഞതോടെ പരാജയപ്പെട്ടു. തുടർന്ന് വീടിനുള്ളിൽ കയറിയ ഷാനവാസ് മുറിക്കുള്ളിൽ കയറി കുറ്റിയിട്ട് ഫഷാനയുടെ ശരീരത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ദേഹത്ത് വീണു 50 ശതമാനം പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു സംഭവം നടന്ന അന്ന് തന്നെ ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു
Image
  കാൻസർ മൂലം മൂക്ക് നഷ്ടമായി; കയ്യിൽ മൂക്ക് വളർത്തി നൂതന ചികിത്സ കൈത്തണ്ടയിൽ മൂക്ക് വളർത്തി മുഖത്തേക്ക് മാറ്റി വച്ചു. ക്യാൻസർ ചികിത്സയെത്തുടർന്ന് മൂക്കിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ട യുവതിയ്ക്കാണ് മൂക്ക് തിരികെ ലഭിച്ചത്. ഫ്രാൻസിലാണ് സംഭവം. നാസൽ കാവിറ്റി ക്യാൻസർ ബാധിച്ച യുവതി റേഡിയോ തെറാപ്പിയും കീമോതെറാപ്പിയും നടത്തിയതിനെത്തുടർന്നാണ് മൂക്ക് നഷ്ടമായത്. തരുണാസ്ഥി മാറ്റിസ്ഥാപിക്കുന്നതിനായി 3D-പ്രിന്റ് ചെയ്ത ബയോമെറ്റീരിയലിൽ നിന്ന് നിർമ്മിച്ച ഒരു ഇഷ്‌ടാനുസൃത മൂക്ക് നിർമ്മിക്കുകയും തുടർന്ന് അവളുടെ കൈത്തണ്ടയിൽ ഘടിപ്പിക്കുകയും ചെയ്തു. രണ്ട് മാസത്തോളമെടുത്തു മൂക്ക് വളരാൻ. നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എല്ലുകളും മറ്റും പുനർനിർമിച്ചത്. ആശുപത്രി അധികൃതർ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. രോഗി സുഖമായിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. രണ്ട് മാസത്തേക്ക് കൈയില്‍ വളരാന്‍ അനുവദിച്ച ശേഷമാണ് മുഖത്തേക്ക് പറിച്ചുനട്ടത്. കൈയിലെ ചര്‍മത്തില്‍ വളര്‍ന്ന രക്തധമനികള്‍ സങ്കീര്‍ണമായ മൈക്രോ സര്‍ജറികളിലൂടെ മൂക്കിലെ ചര്‍മത്തിലെ രക്തധമനികളുമായി ബന്ധിപ്പിക്കാന്‍ സാധിച്ചതോടെ അവയവമാറ്റം പൂര്‍ണ വിജയമായി. 10 ...
Image
  പാഴ്‌വസ്തുക്കളിൽ നിന്ന് മെസിയെ സൃഷ്ടിച്ച് കുട്ടി ആരാധകർ ലോകകപ്പ് ആവേശവുമായി എങ്ങും താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകളും ഫ്ളക്സ് ബോർഡുകളും നിറഞ്ഞ് കഴിഞ്ഞു. ഇതിൽ നിന്ന് വ്യത്യസ്തമാവുകയാണ് പയ്യന്നൂർ കാനായിയിലെ കുട്ടി കളിയാരാധകർ.ലോകകപ്പ് ആഘോഷങ്ങൾ പ്രകൃതി സൗഹൃദമായി മാറ്റുകയാണ് ഇവർ ചെയ്യുന്നത്. ഇഷ്ടതാരമായ ലയണൽ മെസിയുടെ ശില്പമാണ് ഇവർ ഒരുക്കുന്നത്. എന്നാൽ, സാധാരണയിൽ നിന്ന് വ്യത്യസ്തമായി പാഴ്‌വസ്തുക്കളാണ് ഇവർ ശില്പ നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഏഴടി ഉയരമുള്ള ശില്പമാണ് മെസിയുടെ കടുത്ത ആരാധകരായ കുട്ടികൾക്കായി ഒരുങ്ങുന്നത്.ശില്പി ഉണ്ണി കാനായിയാണ് ശില്പത്തിന്റെ നിർമാതാവ്‌. പഴയ പേപ്പർ, തുണി, ചകരി, മൈദ, പശ, മാസ്കിങ് ടേപ്പ്, പ്ലാസ്റ്റർ ഓഫ് പാരിസ് എന്നിവയാണ് ശില്പത്തിനായി ഉപയോഗിച്ചത്. രണ്ട് ദിവസം കൊണ്ടാണ് ശില്പത്തിന്റെ നിർമാണം നടത്തിയത്. രണ്ട് കൈയും അരയിൽ വെച്ച് ചെമ്പന്താടിയും ഇടതു കൈയിൽ ടാറ്റു കുത്തിയ ചിത്രവുമായി ഫ്രീകിക്ക് എടുക്കാൻ തയ്യാറായി നിൽക്കുന്ന മെസിയെയാണ് ശില്പ രൂപത്തിലാക്കിയത്. കുട്ടി കലാകാരന്മാരായ അർജുൻ, അലോഖ്, ഋതുരാം, ആഗ്‌നേയ്, അഭിജിത്ത്, നിഖിൽ എന്നിവരും ശില്പ നിർമാണത്തിന് ഉണ്ണി കാനായിക...
Image
  മദ്യപരെ പൂട്ടുന്ന െഹെൽമറ്റുമായി പ്ളസ് ടു വിദ്യാർത്ഥികൾ മദ്യപിച്ചശേഷം ഈ ഹെൽമറ്റിട്ട് ഇരുചക്രവാഹനം ഓടിക്കാമെന്ന് കരുതിയാൽ പണി പാളും. വഴിയില്‍ കാത്തുനില്‍ക്കുന്ന പൊലീസുകാരല്ല ഹെൽമറ്റാണ് ആദ്യം പണിതരുക. പത്തനംതിട്ട ഇടയാറന്മുള എ.എം.എം എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥികളായ അശ്വിന്‍ അനിലും ആദിത്യ റിഥേഷുമാണ് എച്ച്.എസ്.എസ് വര്‍ക്കിങ് മോഡല്‍ വിഭാഗത്തിൽ നൂതന ഹെല്‍മറ്റ് രൂപകൽപനചെയ്തത്. അമിതമായി ആല്‍ക്കഹോളിന്‍റെ അംശം ശരീരത്തിലുണ്ടെന്ന് ഹെല്‍മറ്റിലെ സെന്‍സര്‍ കണ്ടുപിടിക്കും. പിന്നെ കാതടപ്പിക്കുന്ന ശബ്ദംമുഴക്കും. ഹെല്‍മറ്റ് ഊരിക്കളഞ്ഞ് വാഹനം ഓടിക്കാമെന്ന് കരുതിയാലും നടക്കില്ല. അപ്പോഴേക്കുംവാഹനത്തിന്‍റെ എന്‍ജിനും ലോക്കായിട്ടുണ്ടാകും. ആല്‍ക്കഹോളിന്‍റെ സാന്നിധ്യം തിരിച്ചറിയാന്‍ സെന്‍സറിനു പുറമേ സന്ദേശം കൈമാറാനും അലാറം മുഴക്കാനുമുള്ള സംവിധാനങ്ങളും ഹെല്‍മറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഹെല്‍മറ്റിനെ പ്രോഗ്രാമിങ്ങിലൂടെ ബൈക്കിന്‍റെ എൻജിനുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഇതാണ് എൻജിന്‍റെ പ്രവര്‍ത്തനം നിശ്ചലമാക്കുന്നത്.  
Image
നടൻ സിദ്ധാന്ത് വീർ സൂര്യവംശി ജിംനേഷ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു മുംബൈ: നടൻ സിദ്ധാന്ത് വീർ സൂര്യവംശി (46) ജിംനേഷ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. മുംബൈയിലെ ജിംനേഷ്യത്തിൽ വ്യായാമത്തിനിടെയാണ് നടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാന്ത് വിനോദരംഗത്ത് എത്തുന്നത്. ഏക്ത കപൂർ നിർമിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സമീൻ സേ ആസ്മാൻ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളിൽ വേഷമിട്ടു. 2007-ൽ ഇന്ത്യൻ ടെലി പുരസ്കാരം നേടിയിട്ടുണ്ട്. മോഡലായ അലേഷ്യ റാവത്ത് ആണ് ഭാര്യ. രണ്ടു മക്കളുണ്ട്.
Image
  കുഞ്ഞിനെ പാലൂട്ടാൻ വീട്ടിലേക്ക് പോകുമ്പോൾ സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം; അധ്യാപിക മരിച്ചു മുരിങ്ങോടി (കണ്ണൂർ)• കുഞ്ഞിന് പാലൂട്ടുന്നതിനു വേണ്ടി വീട്ടിലേക്കു സ്കൂട്ടറിൽ പോയ അധ്യാപിക അപകടത്തിൽ മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടമുണ്ടായത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപികയാണ് റഷീദ. ഉച്ചഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയ കുട്ടിക്ക് പാലൂട്ടുന്നതിനുമായാണു റഷീദ സ്കൂട്ടറിൽ വീട്ടിലേക്കു പോയത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിനു പിന്നിൽ മിനി ലോറി ഇടിക്കുകയായിരുന്നു. റഷീദയുടെ ഭർത്താവ് സാജിർ തൊണ്ടിയിൽ അനാദി കച്ചവടം നടത്തുകയാണ്. മക്കൾ: ഷഹദ ഫാത്തിമ, ഹിദ്‌വ ഫാത്തിമ.
Image
ഓടുന്ന ബബസിനു മുന്നിൽ ചാടി യുവാവിന്റെ സാഹസം; ചില്ല് തകർന്ന് റോഡിൽ, ഡ്രൈവിങ് സീറ്റിലും പരാക്രമം പെരിന്തൽമണ്ണ: ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് എടുത്തുചാടി യുവാവിൻറെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ജൂബിലി ജങ്ഷനിൽ എ.ബി.സി. മോട്ടോഴ്സിന് സമീപത്ത് ബസിനു മുന്നിൽ ചാടിയും ബസിന്റെ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നും പരാക്രമം കാട്ടിയത്. ഇയാൾ നേരത്തെ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം. റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാൾ നിന്നിരുന്നത്. മങ്കട ഭാഗത്തുനിന്നും വന്ന ബസിന് നേരെ മുന്നിലേക്ക് യുവാവ് ഓടിയെത്തി ഉയർന്നു ചാടുകയായിരുന്നു. വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരേക്ക് യുവാവ് തെറിച്ചുവീഴുകയും ചെയ്തു. അല്പനേരം റോഡിലിരുന്ന ശേഷം ഇയാൾ ബസിന്റെ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്ന് കാലുകൾ സ്റ്റിയറിങ്ങിലേക്ക് കയറ്റിവെച്ച് പരാക്രമം തുടർന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഇയാളെ പെരിന്തല്മണ്ണ പോലീസെത്തി മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മാതാപിതാക്കളെത്തി കോഴിക്കോട്ടെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റി.
Image
  മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു പാനൂർ:  മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൂറ്റേരി ചിറയിൽഭാഗം ചാലുപറമ്പത്ത് അക്ഷയുടെ യും ആദിത്യയുടെയും മകൾ അക്ഷചന്ദ്രയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുലപ്പാൽ നൽകി കുട്ടിയെ ഉറക്കി ക്കിടത്തിയതായിരുന്നു. പിന്നീട് കുട്ടി ഛർദിച്ചതി നെത്തുടർന്ന് പാനൂരി ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Image
  അബൂദാബിയിൽ വെച്ച് നിര്യാതനായി  കീച്ചേരി അരോളി മേപ്പേരി മഠപ്പുരയിലെ പരേതരായ അശോകന്റെയും സ്നേഹപ്രഭയുടെയും മകൻ പ്രശോഭ് അശോകൻ (39) അബുദാബിയിൽ വെച്ചു അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് കീച്ചേരിക്കുന്നു സമുദായ ശ്മശാനത്തിൽ.
Image
  പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ‘മമ്മൂട്ടി ’ മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു! തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരം. ചിഹ്നം ടോര്‍ച്ച്. ചിരിച്ചുകൊണ്ടുനില്‍ക്കുന്ന മമ്മൂട്ടിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വാര്‍ഡില്‍ നിരന്നുകഴിഞ്ഞു. മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന അഭ്യർഥനയുമായാണ് ഫ്ളക്സ് ബോര്‍ഡുകള്‍. മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ സിനിമയുമായി ബന്ധപ്പെട്ടാണ് ബോർ‌ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസിയുടെ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരം ജ്യോതികയാണ്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍.
Image
കാൺമാനില്ല ഈ ഫോട്ടോയിൽ കാണുന്ന വിജിന മുണ്ടേരി എന്ന യുവതിയെ ഇന്നലെ രാവിലെ (7-11-2 2) മുതൽ കാണാതായിരിക്കുന്നു കണ്ടു ക്കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക 9446777831 8606 300303 9497809927
Image
  ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ; ഫിർമിനോയും കുട്ടീഞ്ഞോയും പുറത്ത് റിയോ ഡി ജനീറോ: ഖത്തർ ഫുട്ബോൾ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിൽ നെയ്മർ, വിനീഷ്യസ്, തിയാഗോ സിൽവ, കാസമിറോ, ഡാനി ആൽവസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ച ടീമിൽ റോബർട്ടോ ഫിർമിനോയ്ക്ക് ഇടം നേടാനായില്ല. പരിക്കേറ്റ ഫിലിപ്പെ കുട്ടീഞ്ഞോയും ടീമിലില്ല. സ്ക്വാഡിലെ 16 പേർക്ക് ഇത് കന്നി ലോകകപ്പാണ്. 39കാരനായ ഡാനി ആൽവേസാണ് ടീമിലെ മുതിർന്ന താരം. ലിവർപൂൾ താരം അലിസൺ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ എന്നിവരാണ് ടീമിലെ പ്രധാന ഗോൾ കീപ്പർമാർ. മൂന്നാമനായി വെവേർട്ടൺ സ്ഥാനംപിടിച്ചു. എട്ട് പ്രതിരോധ താരങ്ങളാണ് സ്ക്വാഡിലുള്ളത്. ഇതിൽ മൂന്ന് പേരും യുവന്റസ് താരങ്ങളാണ്. ആറ് മധ്യനിര താരങ്ങളും ഒൻപത് മുന്നേറ്റ നിര താരങ്ങളും അടങ്ങിയ സ്ക്വാഡാണ് പരിശീലകൻ പ്രഖ്യാപിച്ചത്. മുന്നേറ്റനിര - നെയ്മർ, വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ജെസ്യൂസ്, ആന്റണി, റാഫീഞ്ഞ, റിച്ചാർലിസൺ, ഗബ്രിയേൽ മാർട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ. മധ്യനിര - കാസമിറോ, ഫാബീഞ്ഞോ, ബ്രൂണോ ഗ്വിമാറസ്, ഫ്രെഡ്, ലൂക്കാസ് പക്വേറ്റ,...
Image
  ഹവിൽദാർ കുഴഞ്ഞ് വീണ് മരിച്ചു ഷട്ടില്‍ കളിക്കിടെ കുഴഞ്ഞ് വീണ് കെ.എ.പി നാലാം ബറ്റാലിയനിലെ ഹവില്‍ദാര്‍ എടക്കോത്തെ ലിജില്‍ കുര്യന്‍ വര്‍ഗീസ് (32) മരിച്ചു. പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ പാറന്തോട്ടം വര്‍ഗീസ്- ഷൈനി ദമ്പതികളുടെ മകനാണ്. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. ഷട്ടില്‍ കളിക്കിടെ കോര്‍ട്ടില്‍ കുഴഞ്ഞ് വീണ ലിജിലിനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Image
  മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും വരെ കൊഴിഞ്ഞു; മനംനൊന്ത് യുവാവ് ജീവനൊടുക്കി, പരാതി കോഴിക്കോട്: മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കളുടെ പരാതി. കോഴിക്കോട് നോർത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടിൽ തൂങ്ങിമരിച്ചത്. ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തെങ്കിലും പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം പറയുന്നു. മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി പ്രശാന്ത് കഴിഞ്ഞിരുന്നത്. ഒക്ടോബർ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടർ ആണെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്തതിനാൽ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്തു. കുറിപ്പിൽ പറയുന്ന പ്രകാരം 2014 മുതൽ കോഴിക്കോട് ക്ലിനിക്കിൽ ചികിത്സ തേടി. ഡോക്ടർ മരുന്നും ഗുളികയും നൽകി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങൾ വരെ കൊഴിയാൻ തുടങ്ങി. ശരിയാകുമെന്ന് പ്രതീക്ഷിച്ച് ഡോക്ടറെ വീണ്ടും സമീപിച്ചു. മരുന്നുകളെല്ലാം വീണ്ടു...
Image
  ഇത് ബസോ, കാടോ ... നിയമം ലംഘിച്ച് കെഎസ്ആർടിസി ബസ്സിന്റെ കല്യാണ ട്രിപ്പ് എറണാകുളം: നെല്ലിക്കുഴിയിൽ നിയമം ലംഘിച്ച് കെഎസ്ആർടിസി ബസിന്റെ കല്യാണ ട്രിപ്പ്. നെല്ലിക്കുഴിയിൽ നിന്ന് അടിമാലിയിലേക്ക് പുറപ്പെട്ട ബസാണ് നിയമം ലംഘിച്ച് അലങ്കരിച്ചത്. ഹരിതശോഭയിൽ അലങ്കരിച്ചാണ് ബസ് യാത്ര. കോതമംഗലം ഡിപ്പോയിലെ ബസാണ് നിയമലംഘനം നടത്തിയത്. ദിലീപിന്റെ സിനിമയായ പറക്കും തളികയിലെ താമരാക്ഷൻ പിള്ള എന്ന കഥാപാത്രത്തിന്റെ ബസ്സിനെ അനുകരിച്ച് അതേ രീതിയിൽ ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങിന്റെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിലാണ് ബസ് . അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ കൊടികൾ വീശി ആഘോഷ തിമിർപ്പിലാണ് യാത്ര. കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലിക്ക് കല്യാണ ഓട്ടം പോകുന്ന ബസ്സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമ്പോഴാണ് സർക്കാരിന്റെ വാഹനം എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഓടുന്നത്.
Image
  പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയും'; മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കാൻ നിർദേശം കോഴിക്കോട്: ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിൽ ആരാധകർ കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് പഞ്ചായത്ത് മെസ്സിയുടേയും നെയ്മറിന്റേയും വൈറൽ കട്ടൗട്ടുകൾ നീക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് പുളളാവൂർ പുഴയിൽ ലോകകപ്പ് ആവേശം നിറച്ച് കാൽപ്പന്താരാധകർ മെസ്സിയുടെ ഭീമൻ കട്ടൗട്ട് സ്ഥാപിച്ചത്. കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം പുള്ളാവൂരിലെ ചെറുപുഴയ്ക്ക് നടുവിലാണ് 30 അടിക്ക് മുകളിലുളള മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലോകമെമ്പാടും ശ്രദ്ധനേടിയിരുന്നു. ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയെത്തി. ഇതിന് മറുപടിയെന്നോണം ബ്രസീൽ ആരാധകർ നെയ്മറുടെ കട്ടൗട്ടും പുളളാവൂർ പുഴയിൽ സ്ഥാപിച്ചിരുന്നു. 40 അടി ഉയരത്തിലുളള കട്ടൗട്ടാണ് ആ...
Image
  അലവിലിൽ ഫ്ലെക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീൽ ആരാധകന് ദാരുണാന്ത്യം കണ്ണൂര്‍: ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ബ്രസീല്‍ ഫുട്ബോള്‍ ടീമിന്‍റെ ഫ്ലെക്സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം. കണ്ണുർ അഴീക്കോട് സ്വദേശി നിതീഷ്(47) ആണ് മരിച്ചത്. കടുത്ത ബ്രസീൽ ആരാധകനായ ഇയാൾ അലവിൽ ബസ് സ്റ്റോപ്പിന് സമീപത്തായാണ് ബ്രസീലിന്‍റെ ഫ്ലെക്സ് കെട്ടിയത്.
Image
  സാധനങ്ങള്‍ വാങ്ങാന്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും വേണം; പിരിവിനും പരസ്യത്തിനും ഞങ്ങളും; പരിഭവം പങ്കുവച്ചുള്ള വ്യാപാരികളുടെ ബോര്‍ഡ് ചര്‍ച്ചയാവുന്നു കോഴിക്കോട്: ഓൺലൈൻ ഷോപ്പിങ്ങും വൻകിട സൂപ്പർമാർക്കറ്റുകളും സജീവമായതോടെ ഏറ്റവുമധികം തിരിച്ചടിയായത് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ കടകൾക്കാണ്. ഓൺലൈൻ ഷോപ്പിങും വൻകിട സൂപ്പർ മാർക്കറ്റുകളും ഫൂട് വെയർ, ടെക്‌സ്റ്റൈൽസ് പോലുള്ള കടകയെും ബാധിച്ചെങ്കിലും ഏറ്റവുമധികം ബാധിച്ചത് പലചരക്ക് കടകളെയാണ്. ഇവരുടെ വ്യാപാരം കുത്തനെ ഇടിഞ്ഞു. പ്രത്യേകിച്ച് ചെറുതും വലുതുമായ നഗരങ്ങളിലെ പലചരക്കുകടകളിലേത്. കോവിഡ് വ്യാപനത്തോടെയാണ് കേരളത്തിൽ ഓൺലൈൻ വ്യാപാരം ഏറ്റവും കൂടിയത്. സാധാരണ കടകളിൽ വാടക, വൈദ്യുതി (വാണിജ്യാടിസ്ഥാനത്തിൽ), ഫർണിച്ചവർ പോലുള്ള ചെലവുകൾക്ക് പുറമെ ദിനേനയുള്ള വിവിധ പിരിവുകൾക്കായി മാസം നല്ലൊരു തുക നീക്കിവയ്ക്കണം. ഇക്കാരണത്താൽ കോവിഡിന് ശേഷം ആയിരക്കണക്കിന് ചെറുകിട, ഇടത്തരം കടകളാണ് അടച്ചുപൂട്ടിയത്. പലതും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. ഈ സാഹചര്യത്തിലാണ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വരന്തരപ്പിള്ളി യൂനിറ്റ് സ്ഥാപിച്ച ബോർഡ് ചർച്ചയാവുന്നത്. ബോർഡിലെ വാചകം...
Image
  ബൈജൂസിന്റെ ബ്രാൻഡ് അംബാസിഡറായി ലയണൽ മെസ്സി തിരുവനന്തപുരം: എഡ്യുടെക്ക് കമ്പനിയായ ബൈജൂസ്, അ‍ർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുമായി കരാർ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡർ എന്ന നിലയിൽ ഇനി മെസി പ്രവർത്തിക്കും. 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്പോൺസർമാരാണ് നിലവിൽ ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോർട്ടുകൾക്കിടെയാണ് ആഗോളതലത്തിൽ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളിൽ ഒരാളുമായി ബൈജൂസ് കൈകോർക്കുന്നത്. ഫുട്ബോൾ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.  ബൈജൂസ് കേരളത്തിലെ പ്രവ‍ർത്തനം അവസാനിപ്പിക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസം  തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും സ്ഥലംമാറ്റമില്ലെന്നും വ്യക്തമാക്കി കമ്പനി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ബൈജുസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മാറ്റാൻ തീരുമാനിച്ച 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്ന...
Image
  സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ മെഡൽ; 2 കോടി 20 ലക്ഷം രൂപ ക്യാഷ് പ്രൈസ് റിയാദ്: പ്രഥമ സൗദി ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക്​ സുവർണ നേട്ടം. ബാഡ്​മിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 10​ ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാന തുകയും നേടിയത് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്​റ്റ്​ ഇൻർനാഷനൽ ഇന്ത്യൻ സ്​കുളിലെ 11-ാം ക്ലാസ്​ വിദ്യാർഥിനിയുമായ ഖദീജ നത്‍യാണ്. മലയാളികൾക്കും ഇന്ത്യക്കാകെ തന്നെയും അഭിമാനകരമായ നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്. സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരച്ച ഏക മലയാളി താരമാണ്​ ഖദീജ നിസ. സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ്​ ഈ പെൺകുട്ടിക്ക്​ തുണയായത്​. ഖദീജ നിസ സൗദി ദേശീയ ഗെയിസിൽ മത്സരിക്കുന്ന വാർത്ത ആദ്യം പുറത്തുവിട്ടത്​ ‘ഗൾഫ്​ മാധ്യമ’മാണ്​. ഒക്​ടോബർ 28-ന്​ റിയാദിൽ ആരംഭിച്ച സൗദി ദേശീയ ഗെയിസിൽ നവംബർ ഒന്ന് മുതലാണ്​ ബാഡ്​മിന്റൺ മത്സരങ്ങൾ ആരംഭിച്ചത്​. ആദ്യം വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പൂളുകൾ തമ്മിലായിരുന്നു മത്സരം. ഇതിൽ അനായാസം വിജയം വരിച്ച ഖദീജ നിസ ബുധ...
Image
  കണ്ണൂരിൽ ലോറിയിടിച്ച് കാഞ്ഞിരോട് സ്വദേശിയായ റിട്ട േപേലീസ് ഉദ്യോഗസ്ഥൻ മരിച്ചു  കണ്ണൂർ : കണ്ണൂർ താണയിൽ ലോറിയിടിച്ച് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരോട് തലമുണ്ടയിലെ പടുവിലാട്ട്  പി. കുമാരനാണ്(85) മരിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഭാര്യ കാർത്ത്യായനി. മക്കൾ -പ്രഭാവതി, പ്രമീള, പ്രസീമ, പ്രമീഷ് (ഗൾഫ്). സംസ്ക്കാരം നാളെ 10 മണി പയ്യാമ്പലത്ത് നടക്കും. 
Image
  പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവശ്യയിൽ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ആക്രമണം. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ ഇസ്ലാമാബാദിലെ ആശുപത്രിയലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. ഇസ്ലാമാബാദിന് സമീപമുള്ള ഗുഞ്ചൻവാല പ്രവിശ്യയിലായിരുന്നു സംഭവം. ഇമ്രാൻ കാന്റെ പാർട്ടിയുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്കുള്ള  റാലിക്കിടെയാണ് ആക്രമണമുണ്ടായത്.  റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിർക്കുകയായിരുന്നു.  വിവിധ വിഷയങ്ങൾ ഉന്നയിച്ച്  ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ  ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.  ലാഹോറിൽ തുടങ്ങിയ മാർച്ച് വലിയൊരു സമ്മേളനത്തോടെ ഇസ്ലാമാബാദിൽ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വിവിധ വിഷയങ്...
Image
  പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ: ഞെട്ടലില്‍ നാട് മലപ്പുറം: പിഞ്ചു പൈതങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് നാട്ടുകാരറിഞ്ഞത്. ഭര്‍ത്താവ് ഉറങ്ങിക്കിടക്കെവെയാണ് പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചത്. കോട്ടക്കല്‍ ചെട്ടിയാംകിണറിലാണ് നാടിനെയും നാട്ടുകാരേയും ഞെട്ടിച്ച സംഭവം. ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയുടെ ഭാര്യ സഫ്‌വ, മക്കളായ ഫാത്തിമ മര്‍സീവ, മറിയം എന്നിവരാണ് മരിച്ചത്.  ഇന്ന് പുലര്‍ച്ചെ മക്കളെ കിടപ്പ് മുറിയില്‍ വിഷം അകത്ത് ചെന്ന് മരണപ്പെട്ട നിലയിലും അമ്മയെ തൂങ്ങിനില്‍ക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. ഫാത്തിമ മര്‍സീവക്ക് നാലും മറിയത്തിന് ഒരു വയസുമാണ് പ്രായം. 26 കാരിയാണ് സഫ്‌വ. ഭാര്യയുടെയും മക്കളുടെയും മരണം ഭര്‍ത്താവ് റാഷിദ് അലിയാണ് നാട്ടുകാരെ അറിയിച്ചത്. സഫ്‌വയും മക്കളും ഒരു മുറിയിലും റാഷിദ് അലി മറ്റൊരു മുറിയുമാണ് കിടന്നിരുന്നത്. സാധാരണ എഴുന്നേല്‍ക്കുന്ന സമയമായിട്ടും സഫ്‌വയെ കാണാതായതോടെ റാഷിദ് അലി സഫ്‌വയും മക്കളും കിടന്ന മുറിയിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്...
Image
  എം.വി രേഷ്മ നിര്യാതയായി ────────────────── ഏച്ചൂർ കമാൽ പീടിക വീനസ് ക്ലബ്ബിന് സമീപം കുന്നത്ത് ചിറമ്മൽ റിനൂപിന്റെ ഭാര്യ എം.വി രേഷ്മ (39) നിര്യാതയായി. ചെമ്പിലോട് പഞ്ചായത്തിലെ ഇരിവേരി അംഗനവാടി വർക്കറാണ്. പരേതനായ ഭരതൻ - ലക്ഷ്മി ദമ്പതികളുടെ മകളാണ്. മക്കൾ: ശിവാനി, ശിവനന്ദ്. സഹോദരങ്ങൾ: രഞ്ജിത്ത്, രമ്യ (കോയ്യോട്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.
Image
  സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ മൂപ്പന്‍ കേളു അന്തരിച്ചു ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.വരയാല്‍ നിട്ടാനി ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമാണ് കേളുമൂപ്പന്‍. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ബുധനാഴ്ച വെകിട്ട് വീട്ടുവളപ്പില്‍.
Image
  നാട്ടിലേക്ക് ഇന്റർനെറ്റ് ഫോൺവിളി ഇനി ഈ ആപ്പുകളിലൂടെ മാത്രം…. നാട്ടിലേക്ക് ഇന്റർനെറ്റ് ഫോൺവിളി ഇനി യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകൾ (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി മാത്രമേ സാധിക്കുകയുള്ളു എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇതല്ലാതെ അനധികൃത മാർഗത്തിലൂടെ ഇന്റർനെറ്റ് ഫോൺ ചെയ്യുന്നവർക്കു കടുത്ത ശിക്ഷയുണ്ടാകുമെന്നും അറിയിപ്പിലുണ്ട്. നിയമവിരുദ്ധമായി ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്ന വെബ്സൈറ്റ് തടയും. ഇത്തരം സൈറ്റുകളും ആപ്പുകളും തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്ക്കും നിർദേശം നൽകി. യുഎഇയുടെ ജനസംഖ്യയിൽ 85 ശതമാനവും പ്രവാസികളാണ്. നാട്ടിലേക്ക് വിളിക്കാനും ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിക്കാനും മിക്കവരും സൗജന്യ ഇന്റർനെറ്റ് കോളിങ് ഓഡിയോ, വിഡിയോ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. എങ്കിലും രാജ്യത്തെ ഇന്റർനെറ്റ് കോളിങ് നിയന്ത്രിക്കുന്ന നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അതോറിറ്റി പറഞ്ഞു. സ്കൈപ് (ബിസിനസ്), സൂം ബ്ലാക്ക്ബോർഡ്, ഗൂഗിൾ ഹാങൗട്ട്സ് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സിസ്കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂജീൻസ്, സ്ലാക്ക്, ബോട്ടിം, ...
Image
  ഫുട്ബാൾ ലോകകപ്പ് ഇന്ത്യയിൽ കാണാം, ഈ ചാനലിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും... ലോകം മുഴുവൻ കാറ്റുനിറച്ച ഒരു തുകൽ പന്തിനു പിന്നാലെ പായാൻ ഇനി ആഴ്ചകൾ മാത്രം. കാൽപന്തു കളിയുടെ വിശ്വമേളക്ക് നവംബർ 20ന് ഖത്തറിന്‍റെ മണ്ണിൽ കിക്കോഫ്. ഫുട്ബാൾ വിശ്വമേള ലോകത്തിന്‍റെ ഏത് കോണിൽ നടന്നാലും ഇവിടെ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ അതിന്‍റെ ആവേശം പരകോടിയിലെത്തും. മത്സരദിവസങ്ങളിൽ നാട് ഒന്നടങ്കം ഒരു ടിവിക്കു മുന്നിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കും ചുരുങ്ങും. ആരാധകർ അവരുടെ ഇഷ്ടടീമിനുവേണ്ടി ആർത്തുവിളിക്കും. ലോകകപ്പിന്‍റെ ഇന്ത്യയിലെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണ ആവകാശം 450 കോടി രൂപക്കാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വിയാകോം -18 സ്വന്തമാക്കിയത്. വിയാകോമിന്‍റെ സ്പോര്‍ട്ട്സ് 18 (SD ആന്‍ഡ്‌ HD) ആണ് ലോകകപ്പ് ഇന്ത്യയില്‍ ലൈവായി കാണിക്കുന്ന ടെലിവിഷന്‍ ചാനല്‍. കൂടാതെ, ജിയോ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ മലയാളം അടക്കമുള്ള ഭാഷകളില്‍ ഖത്തര്‍ വേള്‍ഡ് കപ്പ്‌ ലൈവ് സ്ട്രീമിങ് ഉണ്ടാകും. ഇത് പൂർണമായും സൗജന്യമായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നീ ഭാഷകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ മത്സരം കാണാനാകും. എട്ടു ഗ്രൂപുകളായി തി...